*കേസിന് ജീവൻ നല്‍കിയത്* *വിവരാവകാശം*
തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയ കുറ്റത്തിന് ആന്റണി രാജുവിന് എതിരെ 2006-ല്‍ വഞ്ചിയൂർ കോടതിയില്‍ പോലീസ് കുറ്റപത്രം നല്‍കിയെങ്കിലും നടപടികള്‍ നീണ്ടു. നൂറിലേറെ തവണ കേസ് പരിഗണിച്ചെങ്കിലും ആന്റണി രാജു ഹാജരായില്ല. തുടർനടപടികളില്ലാതെ കെട്ടികിടക്കുന്ന കേസുകളിലൊന്നായി മാറി. ഇതിനിടെ മാദ്ധ്യമപ്രവർത്തകൻ അനില്‍ ഇമ്മാനുവേല്‍ വിവരാവകാശ നിയമപ്രകാരം കേസിന്റെ അതുവരെയുള്ള പോസ്റ്റിംഗും നടപടികളുടെയും വിവരങ്ങള്‍ ചോദിച്ച് അപേക്ഷ നല്‍കി. മറുപടിയുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളില്‍ വാർത്തയായി. ഇതോടെ ഹൈക്കോടതി ഇടപെട്ട് 2014ല്‍ കേസ് വഞ്ചിയൂർ സെഷൻസ് കോടതിയില്‍ നിന്ന് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീംകോടതി വരെ പോയെങ്കിലും ഫലമുണ്ടായില്ല. ഒരു വർഷത്തിനകം വിചാരണ നടപടികള്‍ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ നടന്ന തിരിമറി കണ്ടെത്താനുള്ള അന്വേഷണം കേരളത്തില്‍ പുരോഗമിക്കുന്നതിനിടെ വീണ്ടും ട്വിസ്റ്റായി. കോടതി വെറുതേവിട്ട പ്രതി ആൻഡ്രൂ സാല്‍വദോർ ഓസ്ട്രേലിയയില്‍ തിരിച്ചെത്തിയതിന് പിന്നാലെ കൊലക്കേസില്‍ പെട്ട് ജയിലിലായി. സഹതടവുകാരനോട് കേരളത്തിലെ കേസ് അട്ടിമറിച്ച സംഭവം പങ്കുവെച്ചു. അടിവസ്ത്രം വെട്ടിച്ചെറുതാക്കി തിരികെ വെച്ചതും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി അതു തനിക്ക് പാകമല്ലെന്ന് നേരിട്ട് ബോധ്യപ്പെടുത്തിയതും വെളിപ്പെടുത്തി. സഹതടവുകാരൻ ജയില്‍ അധികൃതർക്ക് വിവരങ്ങള്‍ കൈമാറി. 1996 ജനുവരി 25-ന് രേഖപ്പെടുത്തിയ സഹതടവുകാരന്റെ മൊഴി കാൻബറയിലെ ഇന്റർപോള്‍ യൂണിറ്റ് ഇന്ത്യയിലെ ഇന്റർപോള്‍ യൂണിറ്റായ സിബിഐക്ക് കൈമാറി. സിബിഐ കേരള പോലീസിന് കത്ത് നല്‍കി. ഇത് നിർണായക തെളിവായി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments