Breaking News

ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ സർക്കാരുകളെ താഴെയിറക്കിയതിന് സമാനമായ പ്രക്ഷോഭങ്ങൾ ഇന്ത്യയിലും ഉണ്ടാകണമെന്ന വിവാദ പരാമർശവുമായി അഭയ് സിങ് ചൗട്ടാല

ന്യൂഡൽഹി: ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ സർക്കാരുകളെ താഴെയിറക്കിയതിന് സമാനമായ പ്രക്ഷോഭങ്ങൾ ഇന്ത്യയിലും ഉണ്ടാകണമെന്ന വിവാദ പരാമർശവുമായി ഇന്ത്യൻ നാഷണൽ ലോക്ദൾ ദേശീയ അധ്യക്ഷൻ അഭയ് സിങ് ചൗട്ടാല. നിലവിലെ ഇന്ത്യൻ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള മാതൃകയായി യുവാക്കളുടെ നേതൃത്വത്തിൽ നടന്ന ഈ ബഹുജന പ്രതിഷേധങ്ങൾ സ്വീകരിക്കണമെന്ന് ചൗട്ടാല പറഞ്ഞു.

പ്രതികരണത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ചൗട്ടാലക്കെതിരെ ബിജെപി രംഗത്തെത്തി. ചൗട്ടാലയുടെ വാക്കുകൾ രാജ്യത്തിന്റെ ഭരണഘടനാപരമായ ക്രമത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും ഭീഷണിയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. 

2022ൽ ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെയും അവശ്യസാധനങ്ങളുടെ ക്ഷാമത്തെയും തുടർന്ന് നടന്ന ജനകീയ പ്രക്ഷോഭത്തിനൊടുവിൽ പ്രസിഡന്റ് ഗോതബായ രാജപക്സെയ്ക്ക് രാജിവെച്ച് രാജ്യം വിടേണ്ടി വന്നിരുന്നു. 2024ൽ ബംഗ്ലാദേശിൽ സർക്കാർ ജോലികളിലെ സംവരണത്തിനെതിരെ വിദ്യാർത്ഥികൾ ആരംഭിച്ച സമരം രാജ്യവ്യാപകമായ പ്രക്ഷോഭമായി മാറുകയും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക രാജിവെച്ച് രാജ്യം വിടേണ്ട അവസ്ഥയിലെത്തുകയും ചെയ്തിരുന്നു. 2025ൽ നേപ്പാളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സർക്കാർ ഏർപ്പെടുത്തിയ നിരോധനത്തെത്തുടർന്ന് യുവാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾക്കൊടുവിൽ സർക്കാർ താഴെവീണിരുന്നു.

ഈ സംഭവങ്ങളെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യവുമായി താരതമ്യം ചെയ്ത് അതേ തന്ത്രങ്ങൾ തന്നെ ഇന്ത്യയിലെ നിലവിലെ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഉപയോഗിക്കണമെന്ന് അഭയ് സിങ് ചൗട്ടാലയുടെ പ്രഖ്യാപനം ജനാധിപത്യം അസ്ഥിരപ്പെടുത്താനുള്ള നീക്കമായാണ് ബിജെപി നോക്കിക്കാണുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments