പന്നി ശല്യം വ്യാപകം: നടപടിയെടുക്കാതെ മൃഗസംരക്ഷണ വകുപ്പ്.
കാസർഗോഡ് : കാസർഗോഡ്.ജില്ലയിൽ പന്നി ശല്യം വ്യാപകമാകുമ്പോഴും നടപടിയെടുക്കാതെ മൃഗസംരക്ഷണ വകുപ്പ്. സംസ്ഥാനത്ത് വന്യ മൃഗ ആക്രമണങ്ങൾക്ക് തടയിടാൻ കേന്ദ്ര- സംസ്ഥാന സർക്കാറും,സുപ്രീം കോടതിയും കർശനമായ നിർദ്ദേശങ്ങൾ നൽകുമ്പോഴും തുടർനടപടികൾ സ്വീകരിക്കാൻ മൃഗസംരക്ഷണ വകുപ്പ് മുന്നോട്ടു വരാത്തത് വലിയ പ്രതിഷേധത്തിന് കാരണമാവുന്നുണ്ട്.
കാട്ടുപന്നിയുടെ കുത്തേറ്റ് കഴിഞ്ഞദിവസമാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഊജംപാടിയിലെ അഖിൽ സി രാജുവിനെയാണ് ബുധനാഴ്ച രാത്രി കാട്ടുപന്നി ആക്രമിച്ചത്. ബൈക്കിൽ വരികയായിരുന്ന അഖിലിന്റെ വാഹനം കാട്ടുപന്നികൾ കൂട്ടമായി വന്ന് ആക്രമിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം കുമ്പള പെർവാഡ് സ്വദേശി ഹാരിസ് ബൈക്കിൽ വരവേ പന്നി കുറുകെ ചാടിയത് മൂലം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത് മൂലം പരിക്കേൽക്കുകയും, ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ജില്ലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ദേലമ്പാടി, ഊജംപാടി,മഞ്ചേശ്വരം,മൊഗ്രാൽ എന്നീ പ്രദേശങ്ങളിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.മൊഗ്രാൽ വലിയ നാങ്കി റോഡിലെ കെ മുഹമ്മദ് കുഞ്ഞി മാഷിന്റെ മൂന്നുവർഷം പ്രായമുള്ള 15-ഓളം തെങ്ങിൻ തൈകളെ ഏതാനും ദിവസം മുമ്പാണ് നശിപ്പിച്ചത്. കഴിഞ്ഞ വർഷവും വീട്ടുപറമ്പുകളിലെ വാഴകളും മറ്റും മൊഗ്രാലിൽ വ്യാപകമായി നശിപ്പിച്ചിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ കൃഷി നാശം റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. ഇപ്പോൾ മനുഷ്യർക്ക് നേരെയാണ് ആക്രമണം.ഇതിന് തടയിടാൻ കൃഷി വകുപ്പിൽ നിന്നോ, മൃഗസംരക്ഷണ വകുപ്പിൽ നിന്നോ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇത്തരത്തിൽ മനുഷ്യർക്കും,കൃഷിക്കും ഭീഷണി സൃഷ്ടിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ നിർദ്ദേശമുണ്ടെങ്കിലും അതിന് ബന്ധപ്പെട്ടവർ അനുമതി നൽകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. അക്രമകാരികളായ വന്യജീവികളെ കൊല്ലാമെന്ന് വന്യജീവി സംരക്ഷണ ഭേദഗതി കരടു ബില്ലിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകുകയും ചെയ്തിരുന്നു. പ്രശ്നപരിഹാരത്തിന് അടിയന്തിര ഇടപെടൽ വേണമെന്നാണ് കർഷകരുടെയും, നാട്ടുകാരുടെയും ആവശ്യം.
ഫോട്ടോ:നാടുവാഴുന്ന കാട്ടുപന്നികൾ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments