*പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് കൈയും കാലും കൂട്ടിക്കെട്ടിയ നിലയില്‍; ശരീരമാകെ മുറിവുകള്‍, പോലീസ് ചോദ്യം ചെയ്യലില്‍ കള്ളംപൊളിഞ്ഞു*
പെൺകുട്ടി ട്രെയിൻ തട്ടി മരിച്ചുവെന്നാണ് 16കാരൻ പോലീസിനോട് പറഞ്ഞത്. എന്നാൽ റെയിൽവേ ട്രാക്കിൽ നിന്നും ഉയരമുള്ള മേഖലയിലായിരുന്നു വിദ്യാർഥിനിയുടെ മൃതദേഹം കിടന്നിരുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ സംഭവത്തിലെ അസ്വാഭാവികത പോലീസിനു ബോധ്യപ്പെടുകയും ആൺകുട്ടിയെ ചോദ്യംചെയ്‌തപ്പോൾ കൊലപാതകവും ബലാൽസംഗവും വെളിപ്പെടുത്തുകയുമായിരുന്നു.
കുട്ടിയുടെ സ്കൂൾ ബാഗ് മൃതദേഹത്തിനു അടുത്ത് നിന്നു കണ്ടെത്തിയിട്ടുണ്ട്. ജനസമ്പർക്കമില്ലാത്ത സ്ഥലത്തേക്ക് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്ന ശേഷമായിരുന്നു സുഹൃത്തുകൂടിയായ 16കാരൻ ക്രൂരമായ ലൈംഗികാതിക്രമം നടത്തിയത്. കഴുത്തുഞെരിച്ചായിരുന്നു കൊലപാതകം.
പ്ലസ് വൺ വിദ്യാർഥിയാണ് പോലീസ് പിടിയിലായ 16കാരൻ. അഞ്ചാം തീയതി മുതൽ പ്രതി സ്കൂകൂളിൽ പോയിട്ടില്ലെന്നാണ് വിവരം. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട പെൺകുട്ടി. പെൺകുട്ടി നന്നായി പഠിച്ചിരുന്നുവെന്നും എല്ലാ കാര്യത്തിലും സജീവമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഇന്നലെ സ്കൂളിലേക്കു പോയ പെൺകുട്ടി ക്ലാസിൽ കയറിയിരുന്നില്ല. കാണാതെ വന്നതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയും വ്യാപകമായി തിരച്ചിൽ നടത്തിവരികയും ചെയ്യുന്നതിനിടെയാണ് സംശയം തോന്നി 16കാരനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments