മക്കൾക്ക് പാസ്പോർട്ടിന് പോയ മാതാവിന്റെ ഇനിയും നാലുവർഷ കാലാവധിയുള്ള പാസ്പോർട്ടിൽ ക്യാൻസൽ അടിച്ചു വിട്ടു; സംഭവം തൃശ്ശൂർ പാസ്പോർട്ട് ഓഫീസിൽ
തൃശൂർ : തൃശൂർ പാസ്പോർട്ട് ഓഫീസിൽ മൂന്ന് വയസ്സ് കഴിഞ്ഞ മകനും ഒന്നര വയസ്സുകാരിയായ മകൾക്കും വേണ്ടി പാസ്പോർട്ട് എടുക്കാൻ പോയ യുവതിയുടെ ഇനിയും നാലുവർഷം കാലാവധിയുള്ള പാസ്പോർട്ട് തൃശ്ശൂർ പാസ്പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥൻ ക്യാൻസൽ അടിച്ചുവിട്ടു.
യുവതി തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ പിശക് സംഭവിച്ചതാണെന്നും നിങ്ങൾ ഒരു അപേക്ഷ എഴുതിത്തന്നാൽ ഇനിയുള്ള നാല് വർഷത്തെ കാലാവധി വെച്ച് പാസ്പോർട്ട് നൽകാമെന്നും അതല്ല, 10 വർഷത്തേക്കാണ് വേണ്ടതെങ്കിൽ മുഴുവൻ ഫീസ് അടച്ചാൽ പുതിയ പാസ്പോർട്ട് അനുവദിക്കാം എന്നുമാണ് യുവതിക്ക് കിട്ടിയ മറുപടി. ഇന്നലെ തൃശൂർ പാസ്പോർട്ട് ഓഫീസിൽ വെച്ചാണ് ഈ ദുരനുഭവം ഉണ്ടായത്. വടക്കാഞ്ചേരി സ്വദേശി ഫർസാനയുടെ 2029 വരെ കാലാവധിയുള്ള പാസ്പോർട്ട് ആണ് ക്യാൻസൽ അടിച്ചുവിട്ടത്.
എടപ്പാൾ സ്വദേശി മുജീബിന്റെ ഭാര്യയാണ് ഫർസാന.
ഇതുപോലുള്ള ഒരു അബദ്ധം മറ്റാർക്കും സംഭവിക്കാതിരിക്കാൻ മുൻകരുതൽ എടുക്കാനാണ് താനിത് അറിയിക്കുന്നതെന്നും പരാതിയുമായിട്ട് മുന്നോട്ടുപോകാൻ താല്പര്യമില്ലെന്നും അവർ അറിയിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments