തേങ്ങ എടുക്കാൻ കിണറ്റിൽ ഇറങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷിച്ചു.
കാസർഗോഡ് : നുള്ളിപ്പാടി എന്ന സ്ഥലത്ത് രാജേന്ദ്രൻ എന്നയാളുടെ വീട്ടുപറമ്പിൽ ചാഞ്ഞു നിൽക്കുന്ന തെങ്ങ് കമ്പി ഉപയോഗിച്ച് വലിച്ച് കെട്ടാൻ വന്ന കോഴിക്കോട് നരിക്കുനി സ്വദേശിയും , ഇപ്പോൾ കുമ്പളയിൽ താമസക്കാരനും ആയ ഷെബീർ ( 39 )വയസ്സ് അൻമ്പത് അടി ആഴവും പത്തടി വെള്ളവും ആൾമറ ഉള്ളതുമായ കിണറിന് മുകളിലായി കമ്പി കൊണ്ട് ഗ്രിൽ ഇട്ടതുമായ കിണറ്റിൽ വീണ തേങ്ങകൾ എടുക്കുന്നതിന് വൈകുന്നേരം മൂന്നു മണിയോടുകൂടി ഇറങ്ങുക ആയിരുന്നു. എന്നാൽ തേങ്ങകൾ എടുത്തതിനുശേഷം കയറാൻ ശ്രമിക്കവേ പ്ലാസ്റ്റിക് കയർ വഴുതി കൈവിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ വീട്ടുകാർ കാസർഗോഡ് അഗ്നിരക്ഷാസേ സേനയെ വിവരം അറിയിക്കുകയും സീനിയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാലിൻ്റെ നേതൃത്വത്തിൽ സേനയെത്തി , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിഎസ് ഗോകുൽ കൃഷ്ണൻ ഹാർനെസ്സിൻ്റെ സഹായത്താൽ കിണറ്റിൽ ഇറങ്ങി അകപ്പെട്ടു കിടന്നയാളെ ചെർനോട്ടിൻ്റെ സഹായത്താൽ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. ടിയാൻ്റെ കൈകൾക്ക് നിസാര പരിക്കുകൾ പറ്റിയിരുന്നു. സേനാംഗങ്ങളായ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) കെ ആർ അജേഷ് , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എസ്. സാദ്ദിഖ്,പി എം നൗഫൽ, ഹോംഗാർഡുമാരായ എസ് സോബിൻ ,പി വി പ്രസാദ് ,എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments