*ഇത് നിയമസഭഇലക്ഷന്റെ സെമിഫൈനലോ..?*
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തുടക്കം മുതല്‍ ഇതൊരു നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണെന്നു തന്നെയാണ് എല്‍ഡിഎഫടക്കം എല്ലാ മുന്നണികളും കൊട്ടിഘോഷിച്ചത്. അതു അങ്ങനെതന്നെയാണുതാനും. അങ്ങനെയാണെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ഈ സെമി പോരാട്ടത്തോടെ ഇടതുപക്ഷത്തിന്റെ ഉറക്കം പോവുമെന്നുറപ്പ്. കാരണം സെമിയില്‍ നേട്ടമുണ്ടാക്കിയത് പ്രതിപക്ഷമായ യുഡിഎഫാണ്. അതു ചെറിയ തോതിലൊന്നുമല്ല, ഒന്നൊന്നര ലാപ് ദൂരത്തില്‍. ഈ തെരഞ്ഞെടുപ്പില്‍ ഗ്രാമപ്പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോർപറേഷനിലുമെല്ലാം യുഡിഎഫിന് വ്യക്തമായ മേല്‍കൈ നേടാനായിട്ടുണ്ട്. ഭരണകക്ഷിയായ എല്‍ഡിഎഫിന് ആകെ ആശ്വസിക്കാൻ വക നല്‍കുന്നത് ജില്ലാ പഞ്ചായത്തുകളുടെ ഫലം മാത്രമാണ്. ആകെ 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴ്-ഏഴ് എന്ന നിലയിലാണ് ഫലം. അതായത് കട്ടയ്ക്ക്, കട്ടയ്ക്കുള്ള പോരാട്ടം. 14 ജില്ലാ പഞ്ചായത്തുകളിലായി 346 ഡിവിഷനുകളാണ് ആകെയുള്ളത്. അതില്‍ ഏഴ് വീതം ജില്ലാ പഞ്ചായത്തുകളാണ് ഇരു മുന്നണികള്‍ക്കും ഉള്ളതെങ്കില്‍ വിജയിച്ച ഡിവിഷനുകളുടെ കാര്യത്തില്‍ യുഡിഎഫ് ആണ് മുന്നില്‍ എന്നു പറയാനാകും. 196 ഡിവിഷനുകളിലാണ് യുഡിഎഫ് വിജയിച്ചത്. ഇടത് ആധിപത്യം 148 ഡിവിഷനുകളിലേക്ക് കുറഞ്ഞു. എൻഡിഎ, ആർഎംപി എന്നീ പാർട്ടികള്‍ ഓരോ സീറ്റ് വീതം പിടിച്ചെടുത്തത്. ജില്ലാ പഞ്ചായത്തുകളിലെ വിജയത്തില്‍ എല്‍ഡിഎഫും യുഡിഎഫും ബലാബലമാണെങ്കിലും മുൻവർഷത്തെ ഫലവുമായി തുലനം ചെയ്യുമ്പോള്‍ എല്‍ഡിഎഫിന് തിരിച്ചടിയുണ്ടായി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments