Breaking News

യുപിയില്‍ എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു;**2.89 കോടി വോട്ടര്‍മാര്‍ പുറത്ത്**▪️പശ്ചിമബംഗാൾ 58 ലക്ഷം പേര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്ത്,**എസ്‌ഐആറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രിം കോടതിയില്‍*

ഉത്തര്‍പ്രദേശില്‍ എസ്ഐആര്‍ കരട് പട്ടികയില്‍ നിന്ന് 2.89 കോടി പേര്‍ പുറത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പുറത്തിറക്കിയ കരട് വോട്ടര്‍ പട്ടികയിലാണ് സംസ്ഥാനത്തെ 2.89 കോടി വോട്ടര്‍മാര്‍ പുറത്തായത്. ഇതില്‍ 46 ലക്ഷം പേര്‍ മരിച്ചവരാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2.17 കോടി പേര്‍ സ്ഥലം മാറിയവരും ഇരട്ട വോട്ടര്‍മാരായി 25.46 ലക്ഷവുമാണ് പുതുതായി പുറത്തിറക്കിയ പട്ടികയിലുള്ളത്. നേരത്തെ 15.44 കോടിയുണ്ടായിരുന്ന വോട്ടര്‍മാരുടെ എണ്ണം ഇതോടെ 12.55 കോടിയായി കുറഞ്ഞു.

മരിച്ചവര്‍ക്കു പുറമെ, സ്ഥിരമായി താമസം മാറിയവര്‍, ഇരട്ടിപ്പുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പെട്ടവരാണ് ഒഴിവാക്കപ്പെട്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ലഖ്നൗ, ഗാസിയാബാദ് തുടങ്ങിയ നഗരപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. ബിജെപി സര്‍ക്കാരിന് അനുകൂലമായ രീതിയില്‍ വോട്ടര്‍പട്ടികയില്‍ അട്ടിമറി നടത്താനാണ് നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒഴിവാക്കപ്പെട്ടവരില്‍ നല്ലൊരു ഭാഗം പ്രതിപക്ഷത്തെ അനുകൂലിക്കുന്ന വിഭാഗങ്ങളാണെന്നും പ്രതിപക്ഷം പറഞ്ഞു. അതേസമയം, പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് പരാതി നല്‍കാനും പേര് വീണ്ടും ചേര്‍ക്കാനും ജനുവരി 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.



*പശ്ചിമബംഗാൾ 58 ലക്ഷം പേര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്ത്, എസ്‌ഐആറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രിം കോടതിയില്‍*


തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഓള്‍ ഇന്ത്യ തൂണമൂല്‍ കോണ്‍ഗ്രസ്(ടിഎംസി) സുപ്രിം കോടതിയില്‍. പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിനെതിരെ ശക്തമായ എതിര്‍പ്പുമായാണ് ടിഎംസി കോടതിയെ സമീപിച്ചിരിക്കുന്നത്. അറിയിപ്പുകള്‍ ഒന്നും നല്‍കാതെ വോട്ടര്‍പട്ടികയില്‍ നിന്ന് 58,20,898 പേരെ നീക്കം ചെയ്തിരിക്കുന്നുവെന്ന് അവര്‍ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ താന്‍ സുപ്രിം കോടതിയെ സമീപിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടിഎംസി എംപി ഡെറിക് ഒബ്രിയാനാണ് കോടതിയില്‍ ഇതിനെതിരെ ഹരജി നല്‍കിയത്. 2025 ഡിസംബര്‍ പതിനാറിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 58,20,898 പേരുകള്‍ നീക്കിയിരിക്കുന്നതായി അദ്ദേഹം തന്റെ ഹരജിയില്‍ ആരോപിക്കുന്നു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments