*കൺഹിമ വെട്ടാതെ പുലരുവോളം അവർ കാത്തിരുന്നു**രക്ഷാദൗത്യം ഏറ്റെടുത്തവർക്ക് അഭിനന്ദന പ്രവാഹം!*
ബോവിക്കാനം : ചെർക്കള - ജാൽസൂർ റോഡിലെ ബോവിക്കാനം ടൗണിൽ ഉണങ്ങി ദ്രവിച്ച കൂറ്റൻ മരം പരിസരവാസികളായ വ്യാപാരികൾക്കും, വഴിയാത്രക്കാർക്കും, അത് വഴി പോകുന്ന വാഹനങ്ങളിലെ യാത്രക്കാർക്കും ജീവന് ഭീഷണിയായി ചില്ലകൾ കൊഴിഞ്ഞ് വൻദുരന്തത്തിൽ കലാശിക്കുമെന്ന അവസ്ഥയിൽ നാട്ടിലെ പൊതു പ്രവർത്തകൻ ഉനൈസ് നൂസ്റത്ത് നഗറാണ് അപകടം വരുത്തിവെയ്ക്കുന്ന ദുരന്തത്തെ കുറിച്ച് പുറം ലോകത്തെ അറിയച്ചത്. അതിനെ തുടർന്ന് കേരള പൗരാവകാശ പ്രതിനിധി സ്ഥലം സന്ദർശിക്കുകയും, അടിയന്തിര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവരോടാവശ്യപ്പെടുകയും, പൊതു പ്രവർത്തകനും കേരള കോൺട്രാക്ടർസ് അസോസിയേഷൻ ഭാരവാഹി മാർക്ക് മുഹമ്മദ് കുഞ്ഞി അപകടം നടന്നാലുണ്ടാകുന്ന ഭവിശ്യത്ത് ഡിപ്പാർട്ട്മെൻ്റിൽ നേരിട്ടെത്തി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് അടിയന്തിര പ്രാധാന്യത്തോട് കൂടി മരം മുറിച്ച് മാറ്റിയത്. സ്റ്റേറ്റ് ഹൈവേയായതിനാൽ
ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടി രാത്രികാലത്ത് രക്ഷാദൗത്യം ഏറ്റെടുത്ത് കൺഹിമവെട്ടാതെ നേരം പുലരുവോളം നേതൃത്വം കൊടുത്ത അസിസ്റ്റൻ്റ് എഞ്ചിനിയർ സൗമ്യാ, ഓവർസിയർ പ്രജ്ന,മരം മുറിച്ച് മാറ്റാൻ നേതൃത്വം കൊടുത്ത മാർക്ക് മുഹമ്മദ് കുഞ്ഞി എന്നിവർക്ക് ജനങ്ങളുടെ അഭിനന്ദന പ്രവാഹം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments