*ട്രാഫിക് നിയമലംഘനത്തിൽ നടപടി കടുപ്പിക്കാൻ സർക്കാർ; പിഴയടച്ചില്ലെങ്കിൽ ലൈസൻസും ആർസിയും റദ്ദാക്കും*
തിരുവനന്തപുരം : സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയടയ്ക്കാതെ മുങ്ങുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നിയമലംഘനം നടത്തി പിഴയൊടുക്കാത്തവരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനത്തിൻ്റെ ആർസിയും (റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ നടപ്പിലാക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു.
നിയമലംഘനം നടത്തുന്നവർക്ക് ലഭിക്കുന്ന ചലാനുകൾ മൂന്ന് ദിവസത്തിനുള്ളിൽ ഓൺലൈനായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ കൈപ്പറ്റണം. ഇതിന് ശേഷം 45 ദിവസത്തിനുള്ളിൽ പിഴയൊടുക്കണം. അല്ലാത്തപക്ഷം ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിലേക്കും ആർ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുന്നതിലേക്കും നടപടികൾ നീങ്ങും.
അഞ്ചുതവണയിൽ കൂടുതൽ ഗതാഗത നിയമലംഘനം നടത്തുകയും എന്നാൽ പിഴയടയ്ക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങളെ 'ബ്ലാക്ക് ലിസ്റ്റിൽ' ഉൾപ്പെടുത്തും. ഇത്തരം വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള ഒരു സേവനവും ലഭിക്കില്ല.
ചുവപ്പ് സിഗ്നൽ ലംഘിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, അപകടകരമായ രീതിയിൽ ഡ്രൈവിംഗ് നടത്തുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് പിഴയടച്ചില്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും വ്യവസ്ഥയുണ്ട്.
പൊലീസും മോട്ടോർ വാഹന വകുപ്പും ചുമത്തുന്ന പിഴത്തുകയിൽ ചെറിയൊരു ശതമാനം മാത്രമാണ് നിലവിൽ ഖജനാവിലേക്ക് എത്തുന്നത്. നിയമത്തെ ഗൗരവമായി കാണാത്ത പ്രവണത വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടികൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നത്. നിയമലംഘകരുടെ വിവരങ്ങൾ തത്സമയം 'വാഹൻ', 'സാരഥി' പോർട്ടലുകളിൽ ലഭ്യമാകും.
*ലേണേഴ്സ് ടെസ്റ്റിൽ തട്ടിപ്പ്, കോപ്പിയടി; പരീക്ഷാരീതി പരിഷ്‌കരിക്കാൻ ആലോചന*
മോട്ടോർ വാഹന വകു പ്പിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള ലേണേഴ്സ‌് ടെസ്റ്റിൽ പരീക്ഷാർഥികൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ക്രമക്കേട് നടത്തുന്നതായി കണ്ടെത്തൽ ആർ ടി ഓഫീസുകളിൽ നടത്തുന്ന ഓൺലൈൻ ടെസ്റ്റിലാണു പരീ ക്ഷാർഥികൾ ക്രമക്കേട് നടത്തുന്നതായി കണ്ടെത്തിയത്.
കംപ്യൂട്ടർ സ്ക്രീനിൽ വരുന്ന ചാദ്യങ്ങൾ മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് പുറ ത്തുള്ളവർക്ക് അയച്ചുകൊടുക്കും. ഇവർ ഇതിന്റെ ശരിയായ ഉത്തരം പറഞ്ഞു കൊടുക്കും. ബ്ലൂ ടുത്ത് ഇയർ ബഡ്‌സ് ചെവിയിൽ ഘടിപ്പിച്ച് ഇതു മറച്ചുകൊണ്ട് ഷാളോ അല്ലെങ്കിൽ പർദ പോലുള്ള വസ്ത്രങ്ങളോ ധരി ച്ചെത്തുന്നവരാണു പുറമേയുള്ള വരുടെ സഹായത്തോടെ ക്രമക്കേട് നടക്കുന്നത്.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഇത്തരത്തിലുള്ള ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയാലും നടപ ടിയെടുക്കാൻ കഴിയാത്ത അവ സ്ഥയും ഉദ്യോഗസ്ഥർ നേരിടുന്നുണ്ട്. ഒരു പരീക്ഷാകേന്ദ്രത്തിൽ നിന്ന് യുവതിയെ ഇയർ ബഡ്‌സ് സഹിതം കൈയോടെ പിടികൂടിയപ്പോൾ, പരീക്ഷയ്ക്കിടെ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നു പരാതി നൽകുമെന്നു പറഞ്ഞ് പരീക്ഷാർഥി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത്തരം അവസ്ഥ ഉണ്ടാകുമെന്നതിനാൽ പലപ്പോഴും ക്രമക്കേടുകളിൽ കണ്ണടയ്‌ക്കേണ്ടി വരുന്നുണ്ട്.
കണ്ണൂരിൽനിന്ന് കഴിഞ്ഞ ദിവ സങ്ങളിൽ ഇത്തരത്തിൽ അഞ്ചു പേരെ പിടികൂടിയിരുന്നു. ഇതിൽ ഒരാൾ അതിനകം പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി കടന്നുകളഞ്ഞു. പിടിയിലായവരുടെ പരീക്ഷ റദ്ദ് ചെയ്തു. ശിക്ഷയായി ഇവരെ അഞ്ചു ദിവസത്തെ സാമൂ ഹ്യസേവനത്തിനായി ജില്ലാ ആശുപത്രിയിലേക്കു വിട്ടു. അഞ്ചു ദിവസം സാമൂഹ്യസേവനം കൃത്യമായി ചെയ്‌തുവെന്ന ആശുപത്രി അധികൃതരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ ഇവരെ അടുത്ത പരീക്ഷയ്ക്കു പങ്കെടു പ്പിക്കുകയുള്ളൂ.
സാധാരണ ഒരു പരീക്ഷാകേന്ദ്രത്തിലും മൊബൈൽ ഫോണുകൾ അനുവദിക്കാറില്ല. ഓൺലൈൻ ലേണിംഗ് ടെസ്റ്റിന് മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ കയറി, പരീക്ഷയിൽ ചേരണമെങ്കിൽ ഒടിപി നമ്പർ ലഭിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഫോൺ നിരോധിക്കാനാകാത്ത അവസ്ഥയാണ്. ക്രമക്കേട് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ബദൽ സംവിധാനം ഒരുക്കുന്നതിനെ ക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് ആലോചന ആരംഭിച്ചു. ക്രമക്കേടുകൾ നടത്തുന്ന വരെ ദീർ ഘകാലത്തേക്ക് ടെസ്റ്റിൽനിന്നു മാറ്റിനിർത്തുന്നതുൾപ്പടെയുള്ള കർശന നടപടികളും സ്വീകരിക്കാനാണ് തീരുമാനം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments