* ആശുപത്രിയിലെത്തിയത് ശ്വാസമെടുക്കാൻ പോലുമാകാത്ത അവസ്ഥയിൽ,**എന്നിട്ടും ഡോക്ടർ എത്തിയില്ല,**സ്വിഗ്ഗി ജീവനക്കാരനായ ബിസ്മീറിന്റെ മരണത്തിൽ വിളപ്പിൽ ശാല ആശുപത്രിക്കെതിരെ പരാതി* *സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്*
തിരുവനന്തപുരം : വിളപ്പിൽശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ചവെന്ന ആരോപണത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
ജനുവരി 19 ന് പുലർച്ചെ ഒന്നരമണിയോടെയാണ് ബിസ്മീറും ഭാര്യയും ആശുപത്രിയിൽ എത്തുന്നത്. എന്നാൽ രോഗിയെ എത്തിച്ചിട്ടും ഡോക്ടർമാരോ നഴ്സ്സോ എത്താനോ പ്രാഥമിക ചികിത്സ നൽകാനോ തയ്യാറായില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഗുരുതരാവസ്ഥയിൽ രോഗി എത്തിയതിനുശേഷം പുറത്ത് കാത്തുനിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇരിക്കാൻ പോലുമാവാതെ ഇയാൾ സാഹസപ്പെടുന്നതും സഹായത്തിനായി ഭാര്യ ഓടിനടക്കുന്നതും വ്യക്തമാണ്. ബിസ്മീറിന് ശ്വാസമെടുക്കാൻ സാധിക്കാതെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയിട്ടും അധികൃതർ ഗ്രിൽ തുറന്നുകൊടുക്കാൻ തയ്യാറാവുന്നില്ല.
അതേസമയം, പട്ടി കയറുന്നതിനാലാണ് ആശുപത്രിയുടെ ഗേറ്റ് പൂട്ടിയിട്ടത് എന്നണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വേണ്ട ചികിത്സ നൽകിയിട്ടുണ്ടെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കുന്നത്.
വിളപ്പിൽശാലയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് ബിസ്മീറിനെ എത്തിച്ചിരുന്നു. എന്നാൽ 20 മിനിട്ട് മുന്നേ രോഗി മരിച്ചു എന്നാണ് അധികൃതർ കുടുംബത്തെ അറിയിച്ചത്.
സംഭവത്തിൽ മുഖ്യമന്ത്രിയ്ക്കടക്കം പരാതിനൽകാനാണ് കുടുംബത്തിന്റെ നീക്കം. സ്വിഗ്ഗി ജീവനക്കാരനായിരുന്നു കൊല്ലംകൊണം സ്വദേശിയായ ബിസ്മീർ(37).
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments