സ്‌പോണ്‍സര്‍മാര്‍ എന്ന പേരില്‍ അവതരിപ്പിച്ചത് കൊള്ളക്കാരെ: വി. മുരളീധരന്‍
സ്‌പോണ്‍സര്‍മാര്‍ എന്ന പേരില്‍ ദേവസ്വം ബോര്‍ഡും പിണറായി സര്‍ക്കാരും അവതരിപ്പിച്ചത് കൊള്ളക്കാരെയാണെന്നും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണപാളികളുടെ അറ്റകുറ്റപണികള്‍ നടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ളവരെ തെരഞ്ഞെടുത്തത് എന്ത് മാനദണ്ഡത്തിലാണെന്നും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ചോദിച്ചു. ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശബരിമല സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാരലംഘനം നടത്തിയതിന് പിന്നാലെ ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണകൊള്ളയ്ക്കും നേതൃത്വം നല്‍കി പിണറായി വിജയന്‍ കോടിക്കണക്കിന് വിശ്വാസികളെ വഞ്ചിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാതെ പദ്മകുമാര്‍ ഒഴിഞ്ഞ് മാറുകയാണ്.
ശബരിമലയെ കുറിച്ച് എല്ലാമറിയാവുന്ന ജയകുമാറിനെ നിയമിച്ചത് ശബരിമലയെ സംരക്ഷിക്കാനാണോ പിണറായി സര്‍ക്കാരിന് അനുകൂലമായ നിലപാടുകള്‍ എടുക്കാനും ക്രമക്കേടുകള്‍ മറയ്ക്കാനുമാണോ എന്ന് കണ്ടറിയണം. വിശ്വാസികള്‍ക്കൊപ്പം എന്ന പേരില്‍ യാത്രകള്‍ സംഘടിപ്പിക്കുന്ന യുഡിഎഫും അവരുടെ ഭരണസമായത് ശബരിമലയിലെ കൊള്ളയ്ക്കും ക്രമക്കേടിനും കൂട്ട് നില്‍ക്കുകയായിരുന്നു. കാസര്‍ഗോഡ് ജില്ലാ രൂപീകരണം നടന്നിട്ട് നാല് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ജില്ലാ രൂപീകരണത്തിന് കാരണമായി പറഞ്ഞിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായിട്ടില്ലെന്നും ഇതില്‍ കൂട്ടുത്തരവാദിത്തമാണ് ഇരുമുന്നണികള്‍ക്കുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അഡ്വ.വി കെ സജീവന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി രവീന്ദ്രന്‍, സതീഷ്ചന്ദ്ര ഭണ്ഡാരി, സവിത ടീച്ചര്‍, എ വേലായുധന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി ആര്‍ സുനില്‍, എന്‍ ബാബുരാജ്, മനുലാല്‍ മേലത്ത്, ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa



No comments