Breaking News

റഷ്യ–യുക്രെയ്ൻ സമാധാന കരാറിനെ കുറിച്ചുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയെന്ന് റിപ്പോർട്ടുകൾ.

റഷ്യ–യുക്രെയ്ൻ സമാധാന കരാറിനെ കുറിച്ചുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയെന്ന് റിപ്പോർട്ടുകൾ. സമാധാന കരാറിന് യുക്രെയ്ൻ തയ്യാറായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 

 അബുദാബിയിൽ യുഎസ് ആർമി സെക്രട്ടറി ഡാൻ ഡിസ്‌കോൾ റഷ്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഈ വിവരം പുറത്ത് വന്നത്. സ്വിറ്റ്സർലൻഡിലെ ജനീവയിൽ യുഎസ്, യുക്രെയ്ൻ, യൂറോപ്പ് പ്രതിനിധികൾ പങ്കെടുത്ത ചർച്ച നടന്നിരുന്നു.  ഈ ചർച്ചകളിൽ കരാറിലെ പ്രധാന വിഷയങ്ങളിൽ പൊതുവായ ധാരണയിലെത്തിയതായി യുക്രെയ്ൻ ദേശീയ സുരക്ഷാ സെക്രട്ടറി റുസ്‌തം ഉമറോവ് വ്യക്തമാക്കി.


കരാർ കരട് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പുട്ടിന്റെ ഉപദേഷ്ടാവ് കിറിൽ ദിമിത്രീവും ചേർന്നാണ് തയാറാക്കിയത്. പിന്നീട് യുക്രെയ്ൻ സംഘത്തോടൊപ്പമുള്ള ചർച്ചയിൽ നിർണായക ഭേദഗതികളുമുണ്ടായി. യുക്രെയ്ൻ സൈനികരുടെ എണ്ണം 6 ലക്ഷത്തിൽ നിന്ന് 8 ലക്ഷമായി പരിഷ്‌കരിച്ചതും പ്രധാന മാറ്റങ്ങളിലൊന്നാണ്. ചില വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ ആവശ്യമുണ്ടെങ്കിലും, സമാധാന കരാറിലേയ്ക്ക് നീങ്ങിയിരിക്കുന്ന ഈ പുരോഗതി യുദ്ധം അവസാനിപ്പിക്കാനുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments