* പെൺകുട്ടികളുടെ ചിത്രം മോഷ്ടാക്കളെന്ന് തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിപ്പിച്ചെന്നു പരാതി;**കരിങ്കല്ലത്താണിയിലെ റെസ്റ്റോറന്റിലാണ് സംഭവം*
മലപ്പുറം: ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ പെൺകുട്ടികളുടെ ചിത്രം മോഷ്ടാക്കളെന്ന് തെറ്റിദ്ധരിപ്പിക്കും വിധം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നു പരാതി. കരിങ്കല്ലത്താണി സ്വദേശിക്കെതിരേയാണ് പരാതി. കരിങ്കല്ലത്താണി, പട്ടാമ്പി, നിലമ്പൂർ എന്നിവിടങ്ങളിൽ താമസിക്കുന്ന പെൺകുട്ടികളാണ് പെരിന്തൽമണ്ണ പൊലിസിൽ പരാതി നൽകിയത്.
ജനുവരി ഏഴിന് കരിങ്കല്ലത്താണിയിലെ റെസ്റ്റോറന്‍റിൽ മന്തി കഴിക്കാൻ എത്തിയ ഇവരിൽ ഒരാൾ ഫോൺ ചെയ്യാനായി ഹോട്ടലിനു പുറത്തേക്കു പോയി. ഹോട്ടലിനു സമീപത്തുള്ള വീടിനു മുന്നിൽ വെച്ച് ഫോൺ ചെയ്തു മടങ്ങിയ പെൺകുട്ടി തിരിച്ച് ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച് മടങ്ങി.
തുടർന്നാണ് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യത്തോടൊപ്പം മോഷ്‌ടാക്കളാണെന്ന് ശബ്ദ സന്ദേശവും ചേർത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് പെൺകുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ വ്യാജ പ്രചാരണം നടത്തിയ ആൾക്കെതിരേയും ദൃശ്യങ്ങൾ നൽകിയ ഹോട്ടൽ ഉടമയ്ക്കെതിരേയും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പെൺകു ട്ടികൾ പൊലിസ് സ്റ്റേഷനിൽ എത്തിയത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ജീവിതം തന്നെ പ്രതിസന്ധിയിലായെന്നും പുറത്ത് ഇറങ്ങി നടക്കാനാവാത്ത വിധം അപമാനിക്കപ്പെട്ടു എന്നും പെൺകുട്ടികൾ പറയുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments