*നടിയെ ആക്രമിച്ച കേസ്: 'കോടതിവിധിയിൽ അത്ഭുതമില്ല, മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ല'-അതീജീവിത.*
കൊച്ചി : നടിയെ അക്രമിച്ച കേസിൽ കോടതി വിധി പ്രസ്‌താവിച്ചശേഷം ആദ്യ പ്രതികരണവുമായി അതിജീവിത. ആറ് പ്രതികൾ ശിക്ഷിക്കപ്പെട്ടതിൽ തനിക്ക് സന്തോഷമുണ്ടെന്ന് അവർ പറയുന്നു. എന്നാൽ കോടതി വിധി പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാകാം. തനിക്ക് അത്ഭുതമില്ല. കാര്യങ്ങൾ ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് 2020-ൽതന്നെ ബോധ്യമായിരുന്നുവെന്നും അവർ സാമൂഹിക മാധ്യമ പോസ്റ്റിൽ പറഞ്ഞു.
തന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ല എന്നതടക്കമുള്ള പരാമർശങ്ങളാണ് അതിജീവിതയുടെ സാമൂഹിക മാധ്യമ പോസ്റ്റിലുള്ളത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്നുതവണ പുറത്തെടുത്ത കാര്യവും കേസിലെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെച്ച കാര്യവുമടക്കം അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മെമ്മറി കാർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ ശരിയായ അന്വേഷണം നടത്താൻ പലതവണ ആവശ്യപ്പെട്ടു. എന്നാൽ തുടർച്ചയായി ആവശ്യം ഉന്നയിക്കുന്നതുവരെ അന്വേഷണ റിപ്പോർട്ട് തനിക്ക് കൈമാറിയില്ല.
ശരിയായ വിചാരണയ്ക്കുവേണ്ടി പോരാട്ടം നടത്തേണ്ടിവന്നു. എന്നാൽ അതേ ജഡ്‌ജിതന്നെ വിചാരണ തുടരണമെന്ന ആവശ്യമുന്നയിച്ച് ആരോപണ വിധേയൻ പെറ്റീഷൻ സമർപ്പിച്ചു. ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നതായിരുന്നു ഈ നീക്കം. ആശങ്ക ഉന്നയിച്ചും ഇടപെടൽ ആവശ്യപ്പെട്ടും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുംവരെ കത്തെഴുതി. അതിനുശേഷം കേസിൽ പരസ്യ വിചാരണ ആവശ്യപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും അറിയാൻ കഴിയുമല്ലോ എന്നാണ് കരുതിയത് എന്നാൽ ആ ആവശ്യവും നിഷേധിക്കപ്പെട്ടുവെന്ന് അവർ പറയുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments