*കേരളത്തിലെ ദേശീയപാതകളില്‍ ഇനി കോണ്‍ക്രീറ്റ് ഉയരപ്പാത*
കേരളത്തിന്റെ ഭൂപ്രകൃതി പരിഗണിച്ച് ദേശീയപാത നിർമാണത്തില്‍ മണ്ണുകൊണ്ട് നിർമിച്ചിട്ടുളള റീടൈനിംഗ് ഭിത്തിയോടുകൂടിയ ഉയരപ്പാതയ്ക്ക് പകരം പില്ലറുകളില്‍ തീർത്ത കോണ്ക്രീറ്റ് ഉയരപ്പാതകള്‍ നിർമിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ദേശീയപാത 66ല്‍ നിരവധിയിടങ്ങളില്‍ റീടൈനിംഗ് ഭിത്തി ഇടിഞ്ഞുതാഴ്ന്നതും നിർമാണത്തിലെ അപകടങ്ങളും ലോക്സഭയിലെ ചോദ്യോത്തവേളയില്‍ എൻ.കെ പ്രേമചന്ദ്രൻ, കെ.സി വേണുഗോപാല്‍ എന്നിവർ ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. കേരളത്തിലെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും ഇണങ്ങുന്ന തരത്തിലല്ല എൻഎച്ച് 66-ന്റെ ഡിസൈനെന്നും ഇതിനാലാണ് നിർമാണത്തെത്തുടർന്ന് നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നതെന്നും എൻ.കെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഇതു കണക്കിലെടുത്ത് മണ്ണുകൊണ്ടുളള ഉയരപ്പാതയ്ക്ക് പകരം പില്ലറുകളില്‍ തീർത്ത കോണ്ക്രീറ്റ് ഉയരപ്പാത നിർമിക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു. തുടർന്ന് മറുപടി പറഞ്ഞ കേന്ദ്രമന്ത്രി പ്രേമചന്ദ്രന്റെ നിർദേശം പൂർണമായും ശരിയാണെന്നും അത് അംഗീകരിക്കുന്നതായും സഭയെ അറിയിച്ചു. കരാർ തുകയ്ക്ക് ഉള്ളില്‍നിന്നുകൊണ്ട് നിർമാണം പൂർത്തിയാക്കേണ്ടിവരുന്നതിനാലാണ് കോണ്ക്രീറ്റ് ഉയരപ്പാതയ്ക്കു പകരം മണ്ണുകൊണ്ടുളള ഉയരപ്പാത നിർമിക്കേണ്ടിവന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പില്ലറില്‍ തീർത്ത ഉയരപ്പാത നിർമിച്ചാല്‍ ചെലവ് കൂടുമെന്നും കരാർവ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഓഡിറ്റില്‍ ആക്ഷേപം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനിമുതല്‍ കേരളത്തില്‍ കോണ്ക്രീറ്റ് ഉയരപ്പാത മാത്രമേ നിർമിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments