വര്‍ഗീയത,തിവ്രവാദംഎന്നിവക്കെതിരേ സമസ്തയുടെ പോരാട്ടം -ജിഫ്‌രി തങ്ങള്‍
നാഗര്‍കോവില്‍ : കാലപ്പഴക്കം വരുന്നതിന് അനുസരിച്ച് കൂടുതല്‍ ശക്തിപ്പെടുന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.ഏതൊരു സംഘടനയും കാലം കൂടുംതോറും ബലഹീനത സംഭവിക്കുന്ന കാഴ്ചയാണ് കാണപ്പെടുന്നത്.സമസ്ത ഇതില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത് വിശുദ്ദ ദീന്‍ സംരക്ഷിക്കുന്നത് കൊണ്ടാണ്.ദീനിനെ മനസ്സിലാക്കേണ്ടത് ആദം നബി മുതലുള്ള അമ്പിയാക്കള്‍ സ്വീകരിച്ച നിലപാടുകളിലൂടെയാണ്.ഇതാണ് സമസ്ത പിന്‍പറ്റുന്നത്.ദീനിന്റെ വളര്‍ച്ചക്ക് ഉലമാക്കളും ഉമറാക്കളും സമ്പത്തുള്ളവരും സാധാരണക്കാരും എല്ലാവരും വേണം.സയ്യിദുമാരുടെ സേവനങ്ങള്‍ ദീനിന്റെ വളര്‍ച്ചക്ക് കേരളക്കരയില്‍ വലിയ സഹായകരമായിട്ടുണ്ട്.
രാജ്യത്ത് വര്‍ഗീയ വിഷം പുരട്ടുന്നവരേയും,തീവ്രവാദത്തേയും എതിര്‍ക്കണം.ഈ ആശയം മനസ്സിലാക്കണം.എല്ലാവരും ഒരുമിച്ച് നിന്ന് സമസ്തയെ ശക്തുപ്പെടുത്തണമന്നും അദ്ദേഹം പറഞ്ഞു.സമസ്തയുടെ നൂറാം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാഗര്‍ കോവില്‍ സമസ്ത ആസ്ഥാനം പണിയുമെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments