ഷിറിയ ദേശീയപാത രാത്രി ഇന്നും ഇരുട്ടിൽ തന്നെ മേൽപ്പാദ ആവശ്യം യാഥാർത്ഥ്യമായിട്ടില്ല പ്രദേശത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് *"പിഡിപി*
ബന്തിയോട് : ഷിറിയ ദേശീയ പാത രാത്രി ഇന്നും ഇരുട്ടിൽ തന്നെ തെരുവിളക്ക് പ്രകാശമില്ല രാത്രികാലങ്ങളിൽ മംഗലാപുരം ഭാഗത്തുനിന്നും കാസർഗോഡ് ഭാഗത്തുനിന്നും ബസ് യാത്രക്കാറായ സ്ത്രീകളും കുട്ടികളും മറ്റുള്ളവരും രാത്രികാലങ്ങളിൽ തെരുവ് വിളക്ക് പ്രകാശം ഇല്ലാത്തത് കാരണം ഭീതിയോടെയാണ് ബസ്സുകൾ ഇറങ്ങുന്നതും കയറുന്നതും ബസ് സ്റ്റോപ്പിന് അടുത്തായി അടിപ്പാത ഇല്ല കുറച് ദൂരം ഇടുങ്ങിയ അടിപ്പാത ഉണ്ടെങ്കിലും മീറ്ററോളം നടന്നുവേണം റോഡ് മുറിച്ച് കടക്കാൻ ഗുഹ പോലെയുള്ള അടിപാതയിൽ വെളിച്ചം ഉണ്ടായിരുന്നെങ്കിലും സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായാണ് കാണാൻ കഴിയുന്നത് മൊത്തത്തിൽ പറഞ്ഞാൽ ആ ഭാഗങ്ങളെല്ലാം ഇന്നും ഇരുട്ടിലാണ് ഷിറിയയിലെ രണ്ട് പ്രദേശങ്ങളിലായി നൂറുകണക്കിന് വീടുകൾ സ്ഥിതി ചെയ്യുന്നു സർക്കാർ സ്കൂൾ മദ്രസകൾ ആരാധനലയങ്ങൾ തുടങ്ങി ഒരുപാട് സ്ഥാപനങ്ങളും ഈ രണ്ട് പ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്നു കെ എസ് ആർ ടി സി ബസിന് സ്റ്റോപ്പ് ഉള്ള പ്രദേശം കൂടിയാണ് ഷിറിയ നടന്നു പോകാനുള്ള മേൽപ്പാദ ഇല്ലാത്തത് കാരണം സ്കൂൾ വിദ്യാർത്ഥികൾ ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്നു ഇക്കാര്യങ്ങളൊക്കെ അധികൃതരുടെ ശ്രദ്ധയിൽ മുമ്പ് പെടുത്തിയിട്ടുള്ളതാണെന്നും വിദ്യാർഥികളുടെയും രാത്രികാല ബസ് യാത്രക്കാരുടെയും മേൽപാദ ആവശ്യവും തെരുവിളക്കുകളും യാഥാർത്ഥ്യമാക്കി പൊതുജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ബന്ധപ്പെട്ട അധികൃതരോടും ജനപ്രതിനിധികളോടും പിഡിപി മുൻ സംസ്ഥാന കൗൺസിൽ അംഗം കൂടിയായ മൂസ അട്ക ഗൗരവപൂർവം ആവശ്യപ്പെട്ടു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments