*വേദിയുടെ പേര് ഡാലിയ മാറ്റി താമരയാക്കി*
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വേദികള്‍ക്ക് പൂക്കളുടെ പേര് നല്‍കിയപ്പോള്‍ താമര ഒഴിവാക്കിയെന്ന വിവാദത്തിന് അവസാനം. വേദികളില്‍ ഒന്നിന് താമര എന്ന് പേര് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. താമര എന്ന പേര് ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15-മത്തെ വേദിക്കാണ് താമര എന്ന പേര് നല്‍കിയത്. ഡാലിയ എന്ന പേര് മാറ്റിയാണ് താമര എന്ന പേര് നല്‍കിയത്. ദേശീയ പുഷ്പമായ താമരയെ ഒഴിവാക്കിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായത് കൊണ്ടാണെന്ന വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തില്‍ വിവാദത്തിനില്ല എന്ന് പറഞ്ഞ് കൊണ്ട് വിദ്യാഭ്യാസ മന്ത്രി താമര എന്ന പേര് സ്കൂള്‍ കലോത്സവ വേദിക്ക് പേര് നല്‍കുമ്പോള്‍ അത് ബിജെപിക്ക് മുന്നില്‍ കീഴടങ്ങുന്നത് തന്നെയാണെന്ന് ചിലർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു. പിഎം ശ്രീയിലും ദേശീയ വിദ്യാഭ്യാസനയത്തിലും ഒക്കെ നേരത്തെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ നിലപാട് ഇടത് മുന്നണിയില്‍ നിന്ന് പോലും എതിർപ്പ് ക്ഷണിച്ച് വരുത്തിയിരുന്നു. കേന്ദ്ര സർക്കാരിന് മുന്നില്‍ ഇടത് മുന്നണി കീഴടങ്ങി എന്ന വിമർശനവും ഉയർന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിജെപിയുടെ എതിർപ്പിന് മുന്നില്‍ തന്നെ വിദ്യാഭ്യാസമന്ത്രി കീഴടങ്ങിയിരിക്കുന്നു എന്ന് കലോത്സവ വേദിയിലെ പേര് മാറ്റത്തില്‍ നിന്ന് വ്യക്തമാണെന്നാണ് ആക്ഷേപം ഉയരുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments