*ബഡ്ജറ്റിൽ സാമ്പത്തിക പാക്കേജ് തേടി കേരളം, കടമെടുപ്പ് നിയന്ത്രണം നടുവൊടിച്ചു, പഴയ തൊഴിലുറപ്പ് പുനഃസ്ഥാപിക്കണം*
ന്യൂഡൽഹി : കടമെടുക്കൽ നിയന്ത്രണം കൊണ്ടുണ്ടായ 21000 കോടിയിലധികം രൂപയുടെ വിഭവ വിടവ് നികത്താൻ കേന്ദ്ര ബഡ്‌ജറ്റിൽ പ്രത്യേക പാക്കേജ് വേണമെന്ന് കേരളം. ബഡ്‌ജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വിളിച്ച യോഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാലാണ് ആവശ്യങ്ങൾ ഉന്നയിച്ചത്.
കടമെടുക്കൽ പരിധികുറച്ചതോടെ 17,000 കോടി രൂപയുടെ നഷ്ടമുണ്ടായി. 15-ാം ധനകാര്യ കമ്മിഷൻ ശുപാർശയിൽ നിന്ന് വ്യതിചലിച്ചുള്ള വിഹിതരീതി വഴി 4,250 കോടിയുടെ നഷ്ടവും സംസ്ഥാനത്തിനുണ്ടായി.
പഴയ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം. പദ്ധതികളിലെ കേന്ദ്രവിഹിതം 75 ശതമാനമായി നിലനിറുത്തണം. ജി.എസ്.ടി പരിഷ്‌കാരം വഴിയുള്ള നഷ്ടം നികത്താൻ നഷ്ടപരിഹാര സെസ് ഏർപ്പെടുത്തണം. പ്രത്യേക ജി.എസ്.ടി- 2 വരുമാന സംരക്ഷണ ചട്ടക്കൂടും നടപ്പാക്കണം.
വിഴിഞ്ഞം തുറമുഖത്തെ ഭാരത്‌മാല, സമർപ്പിത ചരക്കുഗതാഗത പദ്ധതികളുമായി സംയോജിപ്പിക്കണം. മനുഷ്യ-മൃഗ സംഘർഷങ്ങൾ നേരിടാൻ 1000 കോടി വേണം. അടിസ്ഥാന സൗകര്യ വികസനത്തിന് അധിക വായ്പയും ദേശീയപാത ഭൂമി ഏറ്റെടുക്കലിന് ചെലവാക്കിയ തുകയ്‌ക്ക് തുല്യമായ വായ്‌പയും അനുവദിക്കണം. എയിംസ്, ശബരി റെയിൽ തുടങ്ങിയ ആവശ്യങ്ങളുമുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments