KERALAM' എന്നാക്കിയത് വെറുതെയല്ല, ബിജെപി-സിപിഐഎം ധാരണയുടെ തെളിവാണിത്; ആരോപണവുമായി മമത ബാനർജി*
ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള ആവശ്യത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതിന് പിന്നാലെ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സിപിഐഎം-ബിജെപി ധാരണയുടെ പുറത്താണ് ഇത്തരത്തിൽ ഒരു മാറ്റത്തിന് അംഗീകാരം ലഭിച്ചതെന്നാണ് മമത ബാനർജിയുടെ ആരോപണം. പശ്ചിമ ബംഗാൾ (West Bengal) എന്ന പേര് മാറ്റ് ബംഗ്ല എന്നാക്കണമെന്ന വർഷങ്ങളായി തന്റെ സർക്കാർ ഉയർത്തുന്ന ആവശ്യം അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകാത്തത് ചൂണ്ടിക്കാട്ടിയാണ് മമതയുടെ വിമർശനം.
'കേരളം എന്നല്ല ഒരു സംസ്ഥാനത്തോടും ഞങ്ങൾക്ക് ഒരു എതിർപ്പുമില്ല. പക്ഷെ കേരളം എന്നാക്കാനുള്ള ആവശ്യത്തിന് ഇപ്പോൾ അംഗീകാരം നൽകിയത് സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയുടെ പുറത്താണ് എന്ന് വ്യക്തമാണ്. ബിജെപി എക്കാലവും അധികാരത്തിൽ കാണില്ല. നമ്മുടെ സംസ്ഥാനത്തിന് സ്വന്തമായ ബംഗാളി പേര് ലഭിക്കുന്ന നാൾ വരും,' മമത ബാനർജി പറഞ്ഞു.
2011 ൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തത് മുതൽ സംസ്ഥാനത്തിന്റെ പേര് ബംഗ്ലാ എന്നാക്കി മാറ്റണമെന്ന് മമത ബാനർജി ആവശ്യപ്പെടുന്നുണ്ട്. പശ്ചിമ ബംഗാൾ നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് നടപടികൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ഇതുവരെയും ഈ ആവശ്യത്തിൽ അനുകൂല നിലപാട് എടുത്തിട്ടില്ല
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments