പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന മുസ്‌ലിം സംഘടനകൾ.
മദനിയുടെ പ്രസ്താവനയെ പൂർണ മനസോടെ പിന്തുണയ്ക്കുകയാണെന്ന് അഖിലേന്ത്യാ മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ് മൗലാന ഷഹാബുദ്ദീൻ റിസ്‌വി പറഞ്ഞു. മുസ്‌ലിം സംഘടനകൾ ഇക്കാര്യത്തിൽ വിശാലമായ പൊതുധാരണയുണ്ടാക്കണം. അതിനായി ഡൽഹിയിൽ വൈകാതെ മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്ത് സംയുക്ത നിവേദനം തയാറാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നൽകുമെന്നും റിസ്‌വി അറിയിച്ചു.
പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആവശ്യത്തെ താൻ പരസ്യമായി പിന്തുണയ്ക്കുന്നുവെന്ന് അഖിലേന്ത്യ ഖുറേഷി ജമാഅത്ത് പ്രസിഡന്‍റ് സിറാജ് ഖുറേഷി പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് തന്‍റെ സംഘടന ആവശ്യമെങ്കിൽ പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം. പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആവശ്യം ന്യായമെന്ന് അഖിലേന്ത്യാ ഷിയാ വ്യക്തി നിയമബോർഡ് മൗലാന യസൂബ് അബ്ബാസും പറഞ്ഞു. സാങ്കേതികമായി ശരിയായ തീരുമാനമാണെന്നും സർക്കാർ ഇക്കാര്യത്തിൽ ആത്മാർഥമായ നടപടി സ്വീകരിക്കണമെന്നുമാണ് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് ഹയാത്ത് ഖാന്‍റെ പ്രതികരണം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments