*രാജ്യത്തെ പ്രതിരോധ മേഖലയിലും സ്വകാര്യവത്കരണം: മിസൈല്‍ സാങ്കേതികവിദ്യ കൈമാറാന്‍ അനുമതി നല്‍കി രാജ്‌നാഥ് സിങ്*
ന്യൂഡല്‍ഹി : രാജ്യത്തെ പ്രതിരോധ മേഖലയിലും സ്വകാര്യവത്കരണം കൊണ്ടുവരുന്നതിന് അനുമതി നല്‍കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് സാങ്കേതിക വിദ്യ കൈമാറുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ആഭ്യന്തര ഉല്‍പാദനം കൂട്ടുകയാണ് ലക്ഷ്യമെന്നും അറിയിച്ചു.
പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആര്‍ഡിഒ വികസിപ്പിച്ച എല്ലാ പരമ്പരാഗത മിസൈല്‍ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യ ഇന്ത്യന്‍ പ്രതിരോധ കമ്പനികള്‍ക്ക് കൈമാറും. രാജ്യത്തിനുള്ളില്‍ തന്നെ മിസൈല്‍ നിര്‍മ്മാണം വേഗത്തിലാക്കുകയും ഇറക്കുമതികളിലുള്ള ആശ്രയം കുറയ്ക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. എംഎസ്എംഇകളുടെ ഉള്‍പ്പെടെ ആഭ്യന്തര കമ്പനികളുടെ പങ്കാളിത്തം പ്രതിരോധ വിതരണ ശൃംഖലയില്‍ വര്‍ധിപ്പിക്കാനും ഇത് സഹായകമാകും.
ഈ തീരുമാനം ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു. വികസനത്തിന്റെ ആദ്യ ഘട്ടത്തില്‍ നിന്ന് വ്യാവസായിക ഉത്പാദനത്തിലേക്ക് മിസൈല്‍ സംവിധാനങ്ങളെ മാറ്റാനും രാജ്യത്തിന്റെ പ്രതിരോധ വ്യവസായ അടിസ്ഥാനത്തെ ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ മിസൈല്‍ സംവിധാനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments