ഗസ്സയില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ അങ്ങേയറ്റം ദു:ഖിതൻ, അടിയന്തര വെടിനിര്‍ത്തല്‍ വേണം'; ആദ്യ ഞായറാഴ്ച സന്ദേശത്തില്‍ ലിയോ പതിനാലാമൻ മാര്‍പാപ്പ.
വത്തിക്കാൻ സിറ്റി: ഗസ്സയില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ അങ്ങേയറ്റം ദു:ഖിതനാണെന്ന് വ്യക്തമാക്കിയും ഗസ്സയില്‍ അടിയന്തര വെടിനിർത്തല്‍ വേണമെന്ന് ആഹ്വാനം ചെയ്തും ലിയോ പതിനാലാമൻ മാർപാപ്പ.
തന്റെ ആദ്യ ഞായറാഴ്ച സന്ദേശത്തിലാണ് മാർപാപ്പ ഗസ്സയില്‍ വെടിനിർത്തലിന് ആഹ്വാനം ചെയ്തത്. യുക്രെയ്നില്‍ യഥാർഥ സമാധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.
'ഗസ്സ മുനമ്ബില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഞാൻ അങ്ങേയറ്റം ദു:ഖിതനാണ്. അടിയന്തര വെടിനിർത്തല്‍ വേണം. നിരാലംബരായ ജനതക്ക് മാനുഷിക സഹായം ലഭ്യമാക്കാൻ അനുവദിക്കണം. എല്ലാ ബന്ദികളെയും മോചിപ്പിക്കണം. ഇന്ത്യയും പാകിസ്താനും തമ്മിലെ വെടിനിർത്തലിനെ ഏറെ സന്തോഷത്തോടെ സ്വാഗതംചെയ്യുന്നു. യുക്രെയ്ൻ ജനതയുടെ കഷ്ടതകള്‍ ഞാൻ ഹൃദയത്തിലേറ്റുന്നു. യുക്രെയ്നില്‍ സുസ്ഥിരമായ സമാധാനമുണ്ടാകണം. പോപ് ഫ്രാൻസിസ് എപ്പോഴും പറയുന്നതുപോലെ, ലോകത്തിലെ വൻ ശക്തികളോട് ഞാനും പറയുന്നു, ഇനിയൊരു യുദ്ധമുണ്ടാകരുത്' -ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു.
പോപ്പ് ഫ്രാൻസിസിന്റെ നിര്യാണത്തെ തുടർന്ന് മേയ് എട്ടിനാണ് കർദിനാള്‍മാരുടെ കോണ്‍ക്ലേവിന്റെ നാലാംവട്ട വോട്ടെടുപ്പില്‍ പുതിയ മാർപാപ്പയായി കർദിനാള്‍ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്തിനെ (69) തിരഞ്ഞെടുത്തത്. ലിയോ പതിനാലാമൻ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്. പോപ്പിന്‍റെ പ്രഥമ ഞായറാഴ്ച സന്ദേശം കേള്‍ക്കാനായി ഒരു ലക്ഷത്തോളം ആളുകളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ എത്തിയത്.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
😁




No comments