വേനൽ മഴയും ഉപകാരപ്പെട്ടില്ല: പുഴകൾ വറ്റിവരണ്ടു,ജില്ല കടുത്ത വരൾച്ചയിൽ, കുടിവെള്ളക്ഷാമം രൂക്ഷം.
കാസർഗോഡ് : ശക്തമായ വേനൽ മഴ ലഭിക്കാതെയും, പുഴകളും, ജലസ്രോതസ്സുകളും വറ്റിവരണ്ടതോടെ ജില്ല കടുത്ത വരൾച്ചയിലേക്കും, രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്കും നീങ്ങുന്നു.
കടുത്ത വേനലിൽ ചൂട് അസഹ്യമായി ജനം വെന്തുരുകുമ്പോൾ കുടിവെള്ളക്ഷാമം കൂടി നേരിടുന്നത് ജനങ്ങൾക്ക് ഏറെ ദുരിതമായി മാറി. കാർഷികാവശങ്ങൾക്കുള്ള വെള്ളം ലഭിക്കാതായതോടെ കർഷകരും പ്രതിസന്ധിയിലാണ്. പുഴകൾ വറ്റി വരേണ്ടതോടെ ഇവിടെനിന്ന് കൃഷി ആവശ്യത്തിന് എ ടുത്തിരുന്ന വെള്ളവും കിട്ടാതെയായി.
കുടിവെള്ള ക്ഷാമത്തിൽ ജനങ്ങൾ തെരുവിൽ ഇറങ്ങാൻ തുടങ്ങിയതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ട്.കരാർ അടിസ്ഥാനത്തിൽ വെള്ളം വാങ്ങിയാണ് പഞ്ചായത്തുകൾ കുടിവെള്ളം വിതരണം ചെയ്യുന്നത്.നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളമെ ത്തിക്കാൻ പോലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.ഇതു വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു.
കാലങ്ങളായി കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ നേരത്തെ സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നുവെങ്കിലും അത് പ്രഖ്യാപനത്തിൽ ഒതുങ്ങി.പൊതു കിണറുകൾ ശുചീകരിക്കാനോ, കുഴൽക്കിണറുകൾ നന്നാക്കാനോ നടപടിയും ഉണ്ടായില്ല.ഇപ്പോൾ ആവശ്യത്തിന് വേനൽ മഴ ലഭിക്കാത്തത് പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ ഇടയാവുകയും ചെയ്തു.
അത്യുഷ്ണം മെയ് അവസാനം വരെ തുടർന്നേക്കുമെന്ന കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ് വലിയ ആശങ്കയ്ക്ക് വഴി വെച്ചിട്ടുണ്ട്.നെല്ല്, പച്ചക്കറി,തെങ്ങ്, കവുങ്ങ് തുടങ്ങിയവ വെള്ളം ലഭിക്കാതെ നശിച്ചു പോകുന്നത് കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാക്കുന്നുണ്ട്. മലയോര മേഖലകളിലെ പഞ്ചായത്തുകളിൽ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് നേരിടുന്നത്.
ഫോട്ടോ:വറ്റിവരണ്ട കാസറഗോഡ് പുത്തിഗെ പുഴ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments