വമ്പൻ മത്സ്യങ്ങളുടെ "കലവറ'' തുറന്നു തലപ്പാടി:മീൻ ഭക്ഷണ പ്രേമികൾക്ക് ആശ്വാസമായി മത്സ്യ മാർക്കറ്റ്.
തലപ്പാടി : ഏത് കാലാവസ്ഥയിലും തലപ്പാടിയിൽ ചെന്നാൽ മത്സ്യങ്ങൾ കിട്ടുമെന്നത് മത്സ്യ ഭക്ഷണ പ്രേമികൾക്ക് ആശ്വാസമാവുന്നു. വൈകുന്നേരം മുതൽ തുറന്നിട്ടിരിക്കുന്ന മത്സ്യ മാർക്കറ്റിൽ മീൻ ഭക്ഷണ പ്രേമികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്.മീൻ വാങ്ങാൻ ധാരാളമാളുകളാണ് വൈകുന്നേരങ്ങളിൽ തലപ്പാടിയിൽ എത്തുന്നത്. അയക്കൂറ,സ്രാബ്, ആവോലി,ബാമീൻ, ചെമ്മീൻ,ഏരി പോലത്തെ വമ്പൻ മത്സ്യങ്ങൾക്കൊപ്പം, അയലയും,മത്തിയും പോലോത്ത ചെറുമത്സ്യങ്ങളും ഇവിടെ നിന്ന് ലഭിക്കും.മാർക്കറ്റിൽ ചെന്നാൽ ഉപഭോക്താക്കൾ നിരാശരാകേണ്ടതുമില്ല.
വൈകുന്നേരങ്ങളിൽ ജില്ലയിലെ പല ഭാഗങ്ങളിലും മത്സ്യ വില്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും തലപ്പാടിയെ പോലുള്ള മത്സ്യ വില്പന കേന്ദ്രം മറ്റൊരിടത്തുമില്ല. അത്രയേറെ മത്സ്യങ്ങൾ ഈ മത്സ്യ വില്പന കേന്ദ്രത്തിൽ എത്തുന്നുവെന്നതാണ് പ്രത്യേകത.വിവിധ ഹാർബറുകളിൽ നിന്നും മറ്റുമാണ് വലിയ മീനുകൾ വില്പന സ്റ്റാളുകളിലെത്തു ന്നത്.കാസർഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും, മംഗലാപുരത്തു നിന്നും,ഉള്ളാളിൽ നിന്നും തങ്ങൾക്കിഷ്ടപ്പെട്ട മീൻ വാങ്ങാൻ കുടുംബാംഗങ്ങൾ കൂട്ടത്തോടെ ഇവിടെ എത്തുന്നുവെന്ന് മത്സ്യ വില്പനക്കാർ പറയുന്നുണ്ട്.
വിവാഹമടക്കമുള്ള വലിയ ആഘോഷ പരിപാടികൾക്ക് തീൻമേശയിൽ മീൻ വിഭവങ്ങൾ ഒരുക്കുന്നവർക്ക് തലപ്പാടി മത്സ്യ മാർക്കറ്റ് അനുഗ്രഹമാവുന്നുവെന്ന് ഉപഭോക്താക്കൾ പറയുന്നുമുണ്ട്.10 മുതൽ 15 കിലോ വരെ തൂക്കം വരുന്ന അയക്കൂറ വരെ ഇവിടെയുണ്ട്.ഒപ്പം സാധാരണക്കാരുടെ ഏറ്റവും ചെറിയ മീനായ മത്തിയും ഇവിടെ ലഭിക്കും.
വികസനം എത്തിനോക്കാത്ത തലപ്പാടിയിൽ മത്സ്യ വില്പന ഷാളുകളും തട്ടുകളും ധാരാളമായി എത്തിയത് തലപ്പാടിയുടെ വികസന സ്വപ്നങ്ങൾക്ക് ചിറകു വിരിക്കുന്നുവെന്ന് നാട്ടുകാർ പറയുന്നുമുണ്ട്. തലപ്പാടിയിൽ ബസ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.ഇതിന് സർക്കാറോ,തദ്ദേശ സ്വയംഭരണ വകുപ്പോ കനിയണമെന്നാണ് നാട്ടുകാർ പറയുന്നത്.
ഫോട്ടോ:തലപ്പാടി മത്സ്യ വില്പന കേന്ദ്രത്തിലെത്തുന്ന വമ്പൻ മീനുകളുടെ ശേഖരം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments