*വിദ്യാർഥിനികളുടെയും സഹപ്രവർത്തകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി; തൃശൂരിൽ പ്രിൻസിപ്പൽ അറസ്റ്റിലായത് കുട്ടികളുടെ കരുതലിൽ*
തൃശൂർ : സ്‌കൂളിലെ വിദ്യാർഥിനികളുടെയും സഹപ്രവർത്തകരായ അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ച ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പിടിയിലായത് കുട്ടികളുടെ കരുതലിൽ. വെസ്റ്റ് മങ്ങാട് സെൻ്റ് ജോസഫ് ആൻഡ് സെന്റ് സിറിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഡോ. സജു വർഗീസാണ് കുന്നംകുളം പോലീസിൻ്റെ പിടിയിലായത്. വിദ്യാർഥികളുടെ സമയോചിതമായ ഇടപെടലാണ് ഇയാളുടെ ക്രൂരകൃത്യം പുറംലോകത്തെത്തിച്ചത്.
രണ്ട് ദിവസം മുമ്പ് സ്കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് സംഭവങ്ങളുടെ തുടക്കം. പഠനാവശ്യങ്ങൾക്കായി അധ്യാപകൻ തന്റെ മൊബൈൽ ഫോൺ വിദ്യാർഥികൾക്ക് നൽകിയിരുന്നു. ഫോൺ ഉപയോഗിക്കുന്നതിനിടെ ഗാലറി പരിശോധിച്ച വിദ്യാർഥിനികൾ സഹപാഠികളുടെയും മറ്റ് അധ്യാപകരുടെയും മോർഫ് ചെയ്തത നിലയിലുള്ള അശ്ലീല ചിത്രങ്ങൾ കണ്ട് ഞെട്ടി. വിദ്യാർഥിനികൾ ഉടൻ തന്നെ വിവരം മറ്റ് അധ്യാപകരെയും സ്‌കൂൾ അധികൃതരെയും അറിയിക്കുകയായിരുന്നു.
വിദ്യാർഥിനികളുടെയും അധ്യാപകരുടെയും പരാതിയിൽ കഴിഞ്ഞ ദിവസം പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സ്കൂളിലെത്തിയ കുന്നംകുളം പോലീസ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊബൈൽ ഫോൺ വിശദമായ പരിശോധനയ്ക്കായി ശാസ്ത്രീയ ലാബിലേക്ക് അയക്കും. കൂടുതൽ പേരുടെ ചിത്രങ്ങൾ ഇത്തരത്തിൽ മോർഫ് ചെയ്തിട്ടുണ്ടോ എന്നും ഇയാൾ ഇത് മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപകനിൽ നിന്നുണ്ടായ ഈ നീചകൃത്യം നാട്ടുകാർക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് സ്കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് സംഭവങ്ങളുടെ തുടക്കം. പഠനാവശ്യങ്ങൾക്കായി അധ്യാപകൻ തന്റെ മൊബൈൽ ഫോൺ വിദ്യാർഥികൾക്ക് നൽകിയിരുന്നു. ഡിജിറ്റൽ പഠനത്തിന്റെ ഭാഗമായി ഫോൺ ഉപയോഗിക്കുന്നതിനിടെ ഗാലറി തുറന്ന വിദ്യാർഥിനികൾ സഹപാഠികളുടെയും മറ്റ് അധ്യാപകരുടെയും മോർഫ് ചെയ്‌ത നിലയിലുള്ള അശ്ലീല ചിത്രങ്ങൾ കണ്ട് ഞെട്ടിപ്പോയി. സ്വന്തം ചിത്രങ്ങൾ പോലും വികൃതമാക്കപ്പെട്ട നിലയിൽ കണ്ടതോടെ വിദ്യാർഥിനികൾ വിവരം മറ്റ് അധ്യാപകരെയും സ്‌കൂൾ അധികൃതരെയും അറിയിക്കുകയായിരുന്നു.
പ്രിൻസിപ്പലിന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിരവധി അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ ചിത്രങ്ങൾ മോർഫ് ചെയ്യാൻ ഉപയോഗിച്ച ആപ്പുകളെക്കുറിച്ചും സോഫ്റ്റ്വെയറുകളെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പിടിച്ചെടുത്ത മൊബൈൽ ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറും. ഈ ചിത്രങ്ങൾ ഇയാൾ മറ്റാർക്കെങ്കിലും അയച്ചു നൽകിയിട്ടുണ്ടോ എന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. പ്രതിക്ക് അന്താരാഷ്ട്ര അശ്ലീല സൈറ്റുകളുമായോ ഗ്രൂപ്പുകളുമായോ ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്.
വിദ്യാഭ്യാസ മേഖലയെയാകെ നാണക്കേടിലാക്കുന്ന സംഭവമാണിതെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു. മാതൃകയാകേണ്ട അധ്യാപകനിൽ നിന്നുണ്ടായ ഈ നീചകൃത്യം കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നു. സ്കൂൾ മാനേജ്മെൻ്റിനോടും വിദ്യാഭ്യാസ വകുപ്പിനോടും പോലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments