പകിടകളി നിർത്തൂ ;*എം.എ സമദ്*
മുഖ്യമന്ത്രി ചര്‍ച്ചയില്‍ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് നേതാക്കള്‍. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കോണ്‍ഗ്രസിലെ തര്‍ക്കം യുഡിഎഫ് വിജയത്തിന്റെ ആഹ്ലാദം ഇല്ലാതാക്കിയെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ വിമര്‍ശിച്ചു. രാവും പകലും ഇല്ലാതെ പ്രവര്‍ത്തിച്ച യുഡിഎഫ് പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നന്ദികേട് കാണിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എ സമദ് ഫേസ്ബുക്കില്‍ കുറിച്ചു. പ്രവര്‍ത്തകരെ പൊരിവെയിലത്ത് നിര്‍ത്തിയുള്ള പകിടകളി കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നും എം.എ സമദ് പറഞ്ഞു. 'എന്തായി…? നാലാള്‍ കൂടുന്നിടത്തൊക്കെ ചോദ്യം ഇതാണ്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. വോട്ടെണ്ണി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. 140 എംഎല്‍എമാരെ ജനങ്ങള്‍ തെരെഞ്ഞെടുത്തു. എന്നിട്ടും ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഇതുവരെയും കഴിഞ്ഞില്ല. ടീം യുഡിഎഫില്‍ എംഎല്‍എമാരായി വന്നവരൊക്കെ അവരവരുടെ പാര്‍ട്ടിക്കാരുടെ വോട്ട് കൊണ്ട് മാത്രമാണോ വിജയിച്ചത്..? അവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവരില്‍ എല്ലാ ഘടക കക്ഷികളില്‍ പെട്ടവരുമുണ്ട്. ജയിച്ച് ഭൂരിപക്ഷം കിട്ടിയാല്‍ പിന്നെ ഞങ്ങള് മതി എന്നാണെങ്കില്‍ അതിനാരെയും കുറ്റപ്പെടുത്താനുമില്ല. അതൊക്കെ അവരവരുടെ അന്തസ്സ് പോലിരിക്കുമെന്ന് സമദ് പറഞ്ഞു. കേരളീയര്‍ക്ക് അവരുടെ മുഖ്യമന്ത്രി ആരായിരിക്കണമെന്നൊക്കെ പറയുവാനുള്ള അവകാശമുണ്ടെന്നും അതുപോലെ നടക്കുമോ ഇല്ലയോ എന്നൊക്കെ വേറെ കാര്യമാണെന്നും സമദ് കൂട്ടിച്ചേര്‍ത്തു. പത്ത് വര്‍ഷത്തെ ഇടത് ഭരണം, അതിനെതിരെയുള്ള പോരാട്ടങ്ങള്‍, വര്‍ധിത വീര്യത്തോടെയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍, പ്രതിപക്ഷ നേതാവിന്റെയും ഉപ നേതാവിന്റെയും നേതൃത്വം. മികച്ച വിജയം, ഇടത് കുത്തക മണ്ഡലങ്ങളില്‍ വരെ മിന്നും ജയം. പ്രവര്‍ത്തകരും നാട്ടുകാരും വലിയ ആഹ്ലാദത്തിലാണെന്നും എല്ലാം നശിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ആഹ്ലാദമില്ല, ആരവമില്ല., പകരം 'എന്തായി' എന്നൊരു ചോദ്യം മാത്രം. വെറുതെ നാട്ടുകാരെ കൊണ്ട് പറയിക്കാനായി മാത്രമുള്ള ഒരുമാതിരി വൃത്തികേടായി പോയി ഇതെല്ലാം. തെരഞ്ഞെടുപ്പില്‍ മറ്റൊന്നും സ്വപ്നം കാണാതെ രാവും പകലും മുന്നണിയുടെ വിജയത്തിന് വേണ്ടി കഷ്ടപ്പെട്ട പാവം പ്രവര്‍ത്തകരോട് കാണിക്കുന്ന നന്ദികേട് കൂടിയാണീ വൈകിപ്പിക്കല്‍. എംഎല്‍യോ മന്ത്രിയോ ഒന്നും ആകാന്‍ സ്വപ്നം കാണാത്ത പതിനായിരങ്ങളെ പൊരി വെയിലില്‍ നിർത്തിയുള്ള ഈ പകിട കളി ഇനിയെങ്കിലും അവസാനിപ്പിക്കൂ എന്നും സമദ് കൂട്ടിച്ചേര്‍ത്തു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments