Breaking News

*പിണറായി വെല്ലുവിളിച്ചു. സതീശൻ ഏറ്റെടുത്തു*


തിരുവനന്തപുരം: പഴ്‌സണൽ സ്റ്റാഫ് നിയമനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ പിണറായി വിജയനും വി.ഡി. സതീശനും തമ്മിലുള്ള പോര് മുറുകുന്നു. ഇടതുസർക്കാർ 787 പഴ്‌സണൽ സ്റ്റാഫംഗങ്ങളെ നിയമിച്ചെന്ന താൻ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. കണക്കുകൾ തെറ്റാണെന്ന് തെളിയിക്കാൻ പിണറായി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സതീശന്റെ പ്രതികരണം.


സ്റ്റാഫംഗങ്ങളുടെ പേരും വിലാസവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പുറത്തുവിടാൻ തയ്യാറാണെന്ന് സതീശൻ പറഞ്ഞു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 500ൽ താഴെ പഴ്‌സണൽ സ്റ്റാഫ് മാത്രമാണുണ്ടായിരുന്നതെന്ന പിണറായി വിജയന്റെ വാദത്തോടാണ് ഇതോടെ പ്രതിപക്ഷ നേതാവ് നേരിട്ട് ഏറ്റുമുട്ടുന്നത്.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സാമൂഹിക മാധ്യമ ഹാൻഡിലുകളുടെ പരിപാലനത്തിനായി മാത്രം 12 പേരെ നിയമിച്ചിരുന്നുവെന്നും സതീശൻ ആരോപിച്ചു. ഇതിനായി പ്രതിമാസം ഏഴുലക്ഷത്തിലധികം രൂപയും ഒരു വർഷം 84 ലക്ഷത്തിലധികം രൂപയും സർക്കാർ ചെലവഴിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


പഴ്‌സണൽ സ്റ്റാഫിന്റെ പേരിൽ യുഡിഎഫ് സർക്കാരിനെ വിമർശിക്കുന്നവർ സ്വന്തം ഭരണകാലത്തെ നടപടികൾ മറക്കുകയാണെന്നും സതീശൻ വിമർശിച്ചു. സർക്കാർ അനുവദിച്ച പരിധിക്ക് മുകളിലേക്ക് പഴ്‌സണൽ സ്റ്റാഫിനെ നിയമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പിണറായി വിജയൻ ഉയർത്തിയ ആരോപണങ്ങൾക്ക് കണക്കുകളും രേഖകളും സഹിതം മറുപടി നൽകാൻ തയ്യാറാണെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇതോടെ വിഷയത്തിൽ വരും ദിവസങ്ങളിലും രാഷ്ട്രീയ ഏറ്റുമുട്ടൽ ശക്തമാകുമെന്നാണ് സൂചന.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments