ഒരു ലിറ്റർ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റർ വ്യാജ പാൽ; അന്വേഷണ സംഘത്തിനുമുമ്പിൽ ‘രഹസ്യം’ പുറത്തുവിടാതെ വ്യാപാരി..
ഒരു ലിറ്റർ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റർ വ്യാജ പാൽ ഉൽപ്പാദിപ്പിച്ച വ്യാപാരി രാസവസ്തുക്കളുടെ വിശദവിവരങ്ങൾ അന്വേഷണ സംഘത്തിന് മുമ്പിൽ വെളിപ്പെടുത്തിയില്ല. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ, അജയ് അഗർവാൾ എന്നയാളാണ് അറസ്റ്റിലായത്. അഗൾവാൾ രാസവസ്തുക്കളുടെ വിശദവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ തന്നെയാണ് വ്യക്തമാക്കിയത്.
അഗർവാൾ ട്രേഡേഴ്‌സ് ഉടമയായ ഇയാൾ രണ്ട് പതിറ്റാണ്ടായി സിന്തറ്റിക് പാലും പനീറും വിൽപന നടത്തിയെന്ന ആരോപണമുണ്ട്. യഥാർഥ പാലാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കൃത്രിമ മധുരവും മണവും ഇതിൽ ചേർത്തിരുന്നു.ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) അഗർവാളിന്റെ കടയിലും നാല് സംഭരണ കേന്ദ്രങ്ങളിലും റെയ്ഡ് നടത്തി രാസവസ്തുക്കൾ പിടിച്ചെടുത്തു. വ്യാജപാലിൽ ഉപയോഗിച്ചിരുന്ന ചില കൃത്രിമ മധുരപലഹാരങ്ങളുടെ കാലാവധി രണ്ട് വർഷം മുമ്പ് കഴിഞ്ഞതായി റെയ്ഡിൽ അധികൃതർ കണ്ടെത്തി. പിടിച്ചെടുത്ത രാസവസ്തുക്കളിൽ കാസ്റ്റിക് പൊട്ടാഷ്, മോർ പൗഡർ, സോർബിറ്റോൾ, മിൽക്ക് പെർമിറ്റ് പൗഡർ, ശുദ്ധീകരിച്ച സോയാ ഫാറ്റ് എന്നിവയാണുള്ളത്.
സിന്തറ്റിക് പാൽ ഫോർമുല അഗർവാൾ തന്റെ ഗ്രാമത്തിലെ മറ്റ് പാൽ വിൽപനക്കാരുമായി പങ്കിട്ടതായും ആരോപണങ്ങളുണ്ട്. വ്യാജ പാലുണ്ടാക്കാൻ ഉപയോഗിച്ച കൃത്യമായ രാസവസ്തുക്കൾ ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. അഗർവാളിന്റെ വ്യാജ പാലും പാലുൽപന്നങ്ങളും വാങ്ങുന്നവരെ ഉദ്യോഗസ്ഥർ അന്വേഷിച്ചുവരികയാണ്
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇


No comments