Breaking News

ചെറുവണ്ണൂരിൽ ബൈക്ക് യാത്രക്കാരന്റെ അപകടമരണം ബസുകാരുടെ അശ്രദ്ധയെന്ന് നാട്ടുകാർ; പ്രതിഷേധം.


ഫറോക്ക് :  ചെറുവണ്ണൂരിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ബസിടിച്ചു മരിക്കാൻ കാരണം ബസുകാരുടെ അശ്രദ്ധയാണെന്ന് ആരോപിച്ചു നാട്ടുകാരുടെ പ്രതിഷേധം. മേൽപാലം നിർമാണ പ്രവൃത്തി നടക്കുന്ന ജംക്‌ഷനിൽ ശരിയായ സർവീസ് റോഡ് ഒരുക്കാതെ വാഹനങ്ങൾ തിരിച്ചുവിടുന്ന പൊലീസ് നടപടിയെയും ജനം ചോദ്യം ചെയ്തു.


ഇന്നലെ രാവിലെ ജംക്‌ഷനിൽ മെഡിക്കൽ കോളജ് – വടക്കുമ്പാട് റൂട്ടിലോടുന്ന ഡല്ല ബസിടിച്ച് പെരിങ്ങാവ് കാരിപ്പുറം മുടക്കേതൊടി വിഷ്ണു‌(28) ആണു മരിച്ചത്. നഗരത്തിൽ നിന്നു വന്ന ബസ് കൊളത്തറ റോഡിലേക്കു പെട്ടെന്നു പ്രവേശിച്ചപ്പോഴാണു അരികിലൂടെ വന്ന ബൈക്കിൽ ഇടിച്ചത്.


ബസിനടിയിൽ കുടുങ്ങിയ ബൈക്കിനെ അൽപ ദൂരത്തേക്ക് വലിച്ചിഴച്ചു. 

പൊലീസിന്റെ നേതൃത്വത്തിൽ ക്രെയിൻ എത്തിച്ചു ബസ് ഉയർത്തിയാണ് അടിയിൽ അകപ്പെട്ട ബൈക്ക് പുറത്തെടുത്തത്.


ജംക്‌ഷനിൽ മറ്റു വാഹനങ്ങളെ മറികടന്ന് അതിവേഗം പോകാൻ ബസ് ദിശമാറി വന്നതാണു യുവാവിന്റെ ദാരുണാന്ത്യത്തിന് ഇടയാക്കിയതെന്നു നാട്ടുകാ‍ർ ആരോപിച്ചു. സർവീസ് റോഡിന്റെ അപാകത സൂചിപ്പിച്ചു നാട്ടുകാരിൽ ഒരു വിഭാഗം പൊലീസുമായി തർക്കത്തിലേർപ്പെട്ടതു പ്രശ്‌നം രൂക്ഷമാക്കി.


സ്ഥലത്തെത്തിയ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടാണു നാട്ടുകാരിൽ ഒരു വിഭാഗം തർക്കത്തിൽ ഏർപ്പെട്ടത്. ഇതിനിടെ ബിജെപി–സിപിഎം പ്രവർത്തകർ ചേരി തിരിഞ്ഞു വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. സംഘർഷാവസ്ഥ ഉടലെടുത്തതോടെ കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി.


വൈകീട്ട് ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

 

 ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.





 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments