*നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇളവ്; കാന്തപുരത്തിന്റെ ദൗത്യം പൂര്‍ത്തിയായി, ഇനി സര്‍ക്കാര്‍ ഇടപെടണമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി*
ദുബായ് : യെമനില്‍ ജയിലിലുള്ള നിമിഷപ്രിയയുടെ വധശിക്ഷയില്‍ മാപ്പ് ലഭിച്ചതോടെ എപി അബൂബക്കർ മുസ്ല്യാരുടെ ദൗത്യം അവസാനിച്ചെന്ന് എപി വിഭാഗം നേതാവും കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ മകനുമായ അബ്ദുല്‍ ഹക്കീം അസ്ഹരി.മോചിപ്പിക്കാനുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് നയതന്ത്ര തലത്തിലാണ്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഇക്കാര്യം ചർച്ചയായെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി സ്ഥിരീകരിച്ചു.നിമിഷപ്രിയയുടെ വധശിക്ഷ റദ്ദായത് എപി അബൂബക്കർ മുസ്ലായരുടെ ഇടപെടലിലൂടെയാണ് എന്ന വിവരം ഏറെ ചർച്ചയായതാണ്. എന്നാല്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടിലാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുല്‍ ഫത്താഹ് മെഹദി. വധശിക്ഷ നീളുന്നതിനെതിരെ നിയമനടപടിയിലുമാണ്. ശിക്ഷ റദ്ദാക്കിയെങ്കില്‍ നിമിഷപ്രിയയുടെ മോചനം എപ്പോള്‍ എന്നീ ചർച്ചകളുമുണ്ട്. ഈ ചോദ്യത്തോട് പ്രതികരണമിങ്ങനെ.പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിലും നിമിഷ പ്രിയ വിഷയം ചർച്ചയായി. നിമിഷപ്രിയ ഇപ്പോഴും യെമനിലെ ജയിലില്‍ തുടരുകയാണ്. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ കാരമം നയതന്ത്ര ഇടപെടലുകളിലും പരിമിതിയുണ്ട്. ഒരേ സമയം പലരാണ് നിമിഷപ്രിയയുടെ വിഷയത്തില്‍ അവകാശവാദങ്ങളുമായി രംഗത്തുള്ളത്.സഹോദരന്റെ നിലപാട്നിമിഷപ്രിയ കേസില്‍ ഇറാൻ ഇടപെടുന്നതിന് എതിരെയും, കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുല്‍ ഫത്താഹ് മെഹദി കൊല നടന്നത് ഇറാനില്‍ ആയിരുന്നു എങ്കില്‍ എന്താകുമായിരുന്നു നിലപാട് എന്നാണ് ചോദ്യം. വിഷയത്തില്‍ ഇറാൻ ഇടപെടാൻ സന്നദ്ധത അറിയിച്ചുള്ള വാർത്തകള്‍ പങ്കുവെച്ചാണ് മെഹദിയുടെ അന്നത്തെ ഫേസ്ബുക് പോസ്റ്റ്. അതിവേഗത്തിലുള്ള നീതിപൂർവമായ ശിക്ഷ മാത്രമാണ് നടക്കേണ്ടത് എന്ന നിലപാട് അബ്ദുല്‍ ഫത്താഹ് മഹദി ആവർത്തിക്കുന്നു. കടുംബത്തിന്‍റെ അവകാശമാണ് ഇതിലൂടെ തടയുന്നത് എന്നും ആണ് വിമർശനം.അതേസമയം മധ്യസ്ഥ ശ്രമങ്ങളോട് തങ്ങള്‍ വഴങ്ങില്ലെന്നും, നീതി (ക്വിസാസ്) മാത്രമാണ് ആവശ്യമെന്നും തലാലിന്‍റെ സഹോദരൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 2017 ജൂലൈ 25ന് യെമനില്‍ നേഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്.
തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments