*കൂത്തുപറമ്പില്‍ ദേശീയ സെക്രട്ടറിയുടെ തോല്‍വി; മുസ് ലിം ലീഗില്‍ പൊട്ടിത്തെറി, പാനൂരില്‍ പ്രവര്‍ത്തകരുടെ പ്രകടനം*
കൂത്തുപറമ്പ് : സംസ്ഥാനത്ത് യുഡിഎഫ് തരംഗത്തിനിടയിലും കൂത്തുപറമ്പില്‍ മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍ നേരിയ വോട്ടിന് പരാജയപ്പെട്ടതിനെ ചൊല്ലി മുസ്‌ലിം ലീഗില്‍ പൊട്ടിത്തെറി. പ്രവര്‍ത്തകര്‍ തെരുവിലങ്ങി പ്രകടനം നടത്തുകയും നേതാവിന്റെ കോലം കത്തിക്കുകയും ചെയ്തു. സംസ്ഥാനത്ത് യുഡിഎഫ് ഭരണം പിടിച്ചതില്‍ ആഹ്ലാദം പ്രകടനപ്പിച്ച് ഇന്നലെ രാത്രി പാനൂരില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത് മുസ് ലിം ലീഗ് നേതൃത്വത്തിനെതിരേയാണ്. കൂത്തുപറമ്പ് മണ്ഡലം മുസ് ലിം ലീഗ് സെക്രട്ടറി ഷാഹുല്‍ ഹമീദിനെതിരായിരുന്നു പ്രധാനമായും പ്രവര്‍ത്തകരുടെ രോഷ പ്രകടനം. ഷാഹുല്‍ ഹമീദും കുടുംബവും ജയന്തി രാജനെതിരെ പരസ്യമായി തന്നെ പ്രവര്‍ത്തിച്ചുവെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ഷാഹുല്‍ ഹമീദിന്റെയും പ്രസിഡന്റ് പി പി അബ്ദുല്‍ സലാമിന്റെയും തട്ടകമായ പാനൂരില്‍ ജയന്തി രാജന് ലഭിച്ച വോട്ട് കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണ്. ആയിരം വോട്ടാണ് കുറഞ്ഞത്. ജയന്തി രാജന്‍ തോല്‍ക്കുന്നത് 930 വോട്ടുകള്‍ക്കാണ്. കരിയാടും കുന്നോത്തുപറമ്പും പെരിങ്ങളവുമൊക്കെ പിടിച്ചു നിന്നപ്പോള്‍ പാനൂരില്‍ വോട്ടു കുറഞ്ഞത് ഗ്രൂപ്പിസത്തിന്റെ പരിണിത ഫലമാണെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ലയുടെ മരുമകനാണ് ഇപ്പോഴത്തെ ലീഗ് പ്രസിഡന്റ് അബ്ദുല്‍ സലാം. തോറ്റത് ജയന്തി രാജനല്ല, കൂത്തുപറമ്പിലെ മുസ് ലിം ലീഗ് പാര്‍ട്ടിയാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഈ വികാരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ പ്രകടനം.ഗ്രൂപ്പിസത്തിന്റെ പേരില്‍ ഇനിയും എത്രതവണ പാര്‍ട്ടി തോല്‍ക്കണമെന്ന് ഇവര്‍ ചോദിക്കുന്നു. ഇടത് കോട്ടകൊത്തളങ്ങളായ പയ്യന്നൂരും തളിപ്പറമ്പും ഉള്‍പ്പടെ നിലം പൊത്തിയിട്ടും അത്രക്ക് ഇളകാത്ത കോട്ടയാണോ കൂത്തുപറമ്പെന്നും ചോദ്യമുയരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്ന അന്ന് പാര്‍ട്ടി മണ്ഡലം ഷാഹുല്‍ ഹമീദിന്റെ ഭാര്യയുടെ വാട്‌സപ് സ്റ്റാറ്റസില്‍ റാന്തല്‍ കത്തിച്ചു വെച്ചത് സൂചനയായിരുന്നുവെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഇക്കാക്ക ജയിക്കാതിടത്ത് ജയന്തി രാജന്‍ ജയിക്കണ്ടെന്ന വാട്‌സപ്പ് പ്രചാരണവും പാര്‍ട്ടി ഗ്രൂപ്പുകളില്‍ കണ്ടവരും കേട്ടവരുമാണ് നമ്മളെന്നും പ്രകടനം നടത്തിയവര്‍ വ്യക്തമാക്കുന്നുണ്ട്. ഇത്രയും മികച്ചൊരു സ്ഥാനാര്‍ത്ഥിയെ കൂത്തുപറമ്പിനു കിട്ടിയിട്ടും വിജയിപ്പിച്ചെടുക്കാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തം ചില നേതാക്കള്‍ക്ക് മാത്രമാണെന്നും കോണ്‍ഗ്രസ്സിന്റെ ഭാഗത്ത് നിന്നുണ്ടായ ശക്തമായ പിന്തുണയാണ് തോല്‍വിഭാരം 930 തില്‍ ഒതുങ്ങിയതെന്നും പ്രവര്‍ത്തകര്‍ പറയുന്നു. വടകരയില്‍ ഷാഫി പറമ്പിലിന് പാനൂര്‍ മേഖലയില്‍ ലഭിച്ചത് 2500 വോട്ടിന്റെ ലീഡാണ്. എന്നാല്‍ 885വോട്ട് മാത്രമേ ജയന്തി രാജന് ലീഡുള്ളൂ. പൊട്ടങ്കണ്ടി അബ്ദുല്ലക്ക് കഴിഞ്ഞ തവണ പാനൂര്‍ മേഖലയില്‍ കിട്ടിയ ഭൂരിപക്ഷം 1191 വോട്ടാണ്. ജയന്തി രാജന് കിട്ടിയത് 885. ഇതാണ് പ്രവര്‍ത്തകരെ അരിശം കൊള്ളിക്കുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments