*കുംഭമേളയ്ക്ക് കോടികൾ; സ്കൂളുകൾക്ക് പണമില്ല — സുപ്രീം കോടതി ജഡ്ജിയുടെ രൂക്ഷ വിമർശനം.*
ന്യൂഡൽഹി : മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ ഒരു സ്കൂൾ പരിപാടിയിൽ സംസാരിക്കവെ ആണ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പ്രസന്ന ബി. ഈ പരാമർശം നടത്തിയത് എന്നത് ശ്രദ്ധേയമാകുന്നു.
നാസിക് കുംഭമേളയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ ഏകദേശം ₹32,000–₹34,000 കോടി ചെലവഴിക്കുന്നതായി ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് വരാലെ, അതിന്റെ 0.1 ശതമാനം മാത്രം — ഏകദേശം ₹32–34 കോടി —മാത്രം കുട്ടികളുടെ പൊതു വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചിരുന്നെങ്കിൽ അടച്ചുപൂട്ടലിന്റെ വക്കിലുള്ള 100 മുതൽ 125 വരെ മറാത്തി മീഡിയം സർക്കാർ സ്കൂളുകളെ രക്ഷിക്കാമായിരുന്നുവെന്ന് പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യവും അവഗണിക്കപ്പെടരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രാമീണ മേഖലയിലെ ചില റസിഡൻഷ്യൽ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം കുട്ടികൾക്ക് തറയിൽ കിടന്നുറങ്ങേണ്ടിവരുന്നതും, പാമ്പുകടിയേറ്റ് പെൺകുട്ടികൾ മരിച്ച സംഭവങ്ങളും അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
“കുട്ടികളാണ് രാജ്യത്തിന്റെ ഭാവി. പ്രാഥമിക വിദ്യാഭ്യാസവും ആരോഗ്യവും ഓരോ പൗരന്റെയും മൗലിക അവകാശമാണ്” — എന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ ഉയർന്നുവന്നത്.
ചോദ്യം ലളിതമാണ്:
ആയിരക്കണക്കിന് കോടികൾ വലിയ പദ്ധതികൾക്കായി കണ്ടെത്താൻ കഴിയുന്നിടത്ത്, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആവശ്യമായ ഏതാനും കോടികൾ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ട്?
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments