Breaking News

*ബലിപെരുന്നാളിനോടനുബന്ധിച്ച് അറുക്കാൻ നിശ്ചയിച്ചിരുന്ന, ഡൊണാൾഡ് ട്രംപ് എന്ന് വിളിപ്പേരുള്ള ആൽബിനോ എരുമയ്ക്ക് അവസാന നിമിഷം രക്ഷ.*

ബംഗ്ലാദേശ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുടിയുടെ ശൈലിയോട് സാമ്യമുള്ള സ്വർണ്ണനിറത്തിലുള്ള തലമുടിയാണ് ഈ എരുമയ്ക്ക് ട്രംപ് എന്ന പേര് ലഭിക്കാൻ കാരണമായത്. സാമൂഹമാധ്യമങ്ങളിൽ ഈ മൃഗത്തിന്റെ ചിത്രങ്ങളും വീഡിയോകളും തരംഗമായതോടെ അന്തർദേശീയ തലത്തിൽ വലിയ രീതിയിലുള്ള ജനശ്രദ്ധയും കൗതുകവും ട്രംപിന് ലഭിക്കുകയുണ്ടായി. 

ഏകദേശം 700 കിലോഗ്രാം തൂക്കമുള്ള ഈ എരുമയെ ബലിപെരുന്നാൾ കർമ്മങ്ങൾക്കായി ഇതിനകം തന്നെ വിറ്റുപോയതായിരുന്നു. എന്നാൽ പെരുന്നാളിന് തൊട്ടുമുമ്പ് ജനങ്ങൾക്കിടയിലുള്ള അമിതമായ താല്പര്യവും സുരക്ഷാ മുൻകരുതലുകളും കണക്കിലെടുത്ത് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം ഇടപെടുകയായിരുന്നു.

ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം ഈ എരുമയെ ബലി നൽകുന്നതിൽ നിന്ന് ഒഴിവാക്കുകയും, വാങ്ങിയ ആൾക്ക് പണം തിരികെ നൽകാൻ ഉത്തരവിടുകയും ചെയ്തു. ഇതിനെ തുടർന്ന് മൃഗത്തെ തലസ്ഥാന നഗരമായ ധാക്കയിലെ ദേശീയ മൃഗശാലയിലേക്ക് മാറ്റി. 

മൃഗശാലയിൽ ഇതിനായി പ്രത്യേകം സജ്ജീകരിച്ച കൂടൊരുക്കുകയും പരിചരണത്തിനായി ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങൾക്ക് കാണാനായി തുറന്നുകൊടുക്കുന്നതിനമുൻപ് രണ്ടാഴ്ചത്തെ ക്വാറന്റൈനിലാണ് ഇപ്പോൾ ഈ മൃഗത്തെ പാർപ്പിച്ചിരിക്കുന്നത്. 

ധാക്കയുടെ പ്രാന്തപ്രദേശമായ കെരാണിഗഞ്ചിലെ കർഷകനായ സിയാവുദ്ദീൻ മൃദയുടെ ഫാമിലായിരുന്നു ട്രംപ് എരുമ ഉണ്ടായിരുന്നത്.
തന്റെ അനിയനാണ് ഇതിന്റെ രൂപസാദൃശ്യം കണ്ട് ട്രംപ് എന്ന പേരിട്ടതെന്ന് ഫാം ഉടമ വ്യക്തമാക്കുന്നത്. കറുത്ത നിറത്തിലുള്ള കന്നുകാലികൾ കൂടുതലായുള്ള ബംഗ്ലാദേശിൽ വെളുത്ത എരുമകൾ പൊതുവെ വളരെ അപൂർവ്വമാണ്. 

മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ പ്രകാരം, ഈ എരുമയ്ക്ക് ഇപ്പോഴും പ്രായം കുറവാണെന്നും വരും വർഷങ്ങളിലും ഇതിനെ നല്ല രീതിയിൽ വളർത്താൻ സാധിക്കുമെന്നും കണ്ടെത്തിയതിനാലാണ് സംരക്ഷണത്തിനായി മൃഗശാലയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments