*ആകെ കൂടിയത് പതിനൊന്നായിരത്തോളം വോട്ട് മാത്രം’; എസ്‌ഐആറിന് പിന്നാലെ തളിപ്പറമ്പില്‍ 30000 വോട്ട് കൂടിയെന്ന കെ കെ രാഗേഷിന്റെ വാദം പൊളിയുന്നു*
കണ്ണൂര്‍ : എസ്‌ഐആറിന് പിന്നാലെ കണ്ണൂരിലെ തളിപ്പറമ്പില്‍ മുപ്പതിനായിരം വോട്ട് കൂടിയെന്ന സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ വാദം തെറ്റ്. ആകെ കൂടിയത് പതിനൊന്നായിരത്തോളം വോട്ട് മാത്രം. ഈ വസ്തുത മറച്ച് വെച്ചാണ് കെ കെ രാഗേഷ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍
തെറ്റായ കണക്ക് പറഞ്ഞത്.
2024ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പിലെ ആകെ വോട്ടര്‍മാര്‍ 222280 ആണ്. എസ്‌ഐആറിന് ശേഷം നടന്ന 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം 233210 ആണ്. അതായത് ആകെ കൂടിയത് പതിനൊന്നായിരത്തോളം വോട്ട് മാത്രം. ഈ വസ്തുത മറച്ച് വെച്ചാണ് രാഗേഷ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ തെറ്റായ കണക്ക് വെച്ചത്.
ഇന്നലെ തളിപ്പറമ്പില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പങ്കെടുത്ത രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് തളിപ്പറമ്പില്‍ എസ്‌ഐആറിന് ശേഷം മുപ്പതിനായിരത്തില്‍ പരം വോട്ട് കൂടി, അതില്‍ 80 ശതമാനവും മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലാണ് എന്ന കണക്ക് നിരത്തിയത്. എന്നാല്‍ ഈ കണക്ക് വസ്തുതാപരമല്ല എന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ കണക്ക് പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments