ഗുഗുൾ മേപ്പ് വിശ്വസിച്ച് സൗദി അറേബ്യയിൽ യാത്ര ചെയ്ത തെലുങ്കാന സ്വദേശിയും സഹയാത്രികനും വെള്ളം കിട്ടാതെ മരുഭുമിയിൽ മരിച്ചു 🥲
സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫിന് സമീപം വിജന മരുഭൂമിയില്‍ (റുബുല്‍ ഖാലി) കുടുങ്ങിയ തെലങ്കാന കരിംനഗർ സ്വദേശി ഷഹ്സാദ് ഖാനും (27) സഹയാത്രികനുമാണ് നിർജ്ജലീകരണം മൂലം മരിച്ചത്.
നാല് ദിവസം മുമ്ബ് കാണാതായ ഇവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. മൂന്ന് വർഷമായി സൗദിയിലെ ഒരു ടെലികോം കമ്ബനിയില്‍ ജോലി ചെയ്യുന്ന ഷഹ്സാദ് ഖാനും സഹപ്രവർത്തകനും ജോലിയുടെ ഭാഗമായുള്ള യാത്രക്കിടയിലാണ് മരുഭൂമിയില്‍ കുടുങ്ങിയത്. വാഹനത്തിെൻറ ഇന്ധനം തീർന്നു. അതിനിടയില്‍ മൊബൈല്‍ ഫോണിെൻറ ബാറ്ററി ചാർജും കഴിഞ്ഞു. ആരെയെങ്കിലും വിളിച്ചുപറയാനോ സഹായം തേടാനോ കഴിഞ്ഞില്ല.
ജി.പി.എസ് സിഗ്നല്‍ നഷ്ടപ്പെട്ടതിനാല്‍ കമ്ബനിയുടെ ആളുകള്‍ക്ക് ഇവരെ ലൊക്കേറ്റ് ചെയ്യാനും കഴിഞ്ഞില്ല. നാല് ദിവസമാണ് ലോകത്തെ ഏറ്റവും അപകടംപിടിച്ച 650 കിലോമീറ്റർ വിസ്തൃതിയില്‍ നീണ്ടുപരന്ന് കിടക്കുന്ന വിജന മരുഭൂമിയില്‍ അകപ്പെട്ടത്. കടുത്ത വേനല്‍ കൂടിയായതിനാല്‍ വളരെ പെട്ടെന്ന് നിർജ്ജലീകരണത്തിന് അടിപ്പെട്ടു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് പ്രാർഥനയില്‍ അഭയം തേടിയതെന്ന് തോന്നിക്കുംവിധം വാഹനത്തിന് സമീപം വിരിച്ച നമസ്കാര (മുസല്ല) പരവതാനിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Post Comment
No comments